മുംബൈ: മുഖ്യമന്ത്രിപദത്തിൽ തുടരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായം തേടി ഉദ് ധവ് താക്കറെ. കോവിഡിനെതിരായ പോരാട്ടത്തിനിടയിൽ തെരഞ്ഞെടുപ്പുകൾ മാറ്റിവെച്ചത് മഹാരാഷ്ട്രയിൽ ഭരണ പ്രതിസന്ധിക്ക് വഴിവെച്ച സാഹചര്യത്തിലാണ് ഉദ്ധവ് താക്കറെ പ്രധാനമന്ത്രിയുടെ സഹായം തേടിയത്.
നിലവിൽ എം.എൽ.എയൊ നിയമസഭ കൗൺസിൽ അംഗമോ അല്ലാത്ത ഉദ്ധവിന് മുഖ്യമന്ത്രിയായി തുടരണമെങ്കിൽ മേയ് 28 നു മുമ്പ് ഇവയിൽ ഏതെങ്കിലും ഒന്നിലേക്ക് തെരഞ്ഞെടുക്കപ്പെടണം. നിയമസഭ കൗൺസിലിലേക്ക് മത്സരിക്കാനായിരുന്നു നീക്കം. എന്നാൽ, കോവിഡിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമീഷൻ തെരഞ്ഞെടുപ്പുകൾ മാറ്റിവെച്ചത് വിനയായി. ഗവർണർ േക്വാട്ടയിലെ ഒഴിവിൽ ഉദ്ധവ് താക്കറെയെ നിയമസഭ കൗൺസിലിലേക്ക് നിയമിക്കാൻ സർക്കാർ ശിപാർശചെയ്തെങ്കിലും ഗവർണർ ഭഗത് സിങ് കോശിയാരി തീരുമാനം വൈകിക്കുകയാണ്.
വിഷയത്തിൽ അറ്റോണി ജനറലിെൻറ ഉപദേശം തേടട്ടെയെന്നാണ് ഗവർണർ പറയുന്നത്. സർക്കാർ ശിപാർശ അംഗീകരിക്കാൻ ഗവർണറോട് ആവശ്യപ്പെടണമെന്ന് അഭ്യർഥിച്ചാണ് ഉദ്ധവ് പ്രധാനമന്ത്രിയെ വിളിച്ചത്.
ഹൈകോടതിയെ സമീപിക്കാനും സർക്കാർ ആലോചിക്കുന്നു. കഴിഞ്ഞ നവംബർ 28നാണ് ഉദ്ധവ് താക്കറെ ശിവസേന, എൻ.സി.പി, കോൺഗ്രസ് സഖ്യ സർക്കാറിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.