ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് അദാനി ഓഹരികളിലുണ്ടായ തുടർച്ചയായ ഇടിവ് നിക്ഷേപകർക്കുണ്ടാക്കിയ നഷ്ടം സംബന്ധിച്ച് പാർലമെന്റ് നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം. ലോക്സഭയിലും രാജ്യസഭയിലും ഇക്കാര്യമുന്നയിച്ച് പ്രതിപക്ഷാംഗങ്ങൾ ബഹളം തുടർന്നു.
എല്ലാ വിഷയങ്ങളിലും പ്രതിപക്ഷത്തിന് ചർച്ചയാകാമെന്നും എന്നാൽ ബജറ്റ് സംബന്ധിച്ച് നിർദേശങ്ങൾ നൽകേണ്ടതുണ്ട്. പ്രതിപക്ഷം സഭ സുഗമമായി പ്രവർത്തിക്കാൻ അനുവദിക്കണമെന്നും പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു.
ഓഹരി വിപണിയിൽ ഇടിവ് നേരിടുന്ന കമ്പനികളിൽ എൽ.ഐ.സിയും പൊതു മേഖലാ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നിക്ഷേപം നടത്തുന്നതു സംബന്ധിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ രാജ്യ സഭയിൽ നോട്ടീസ് നൽകി.
ബഹളത്തെ തുടർന്ന് രാജ്യ സഭയും ലോക് സഭയും രണ്ടു മണിവരെ നിർത്തിവെച്ചു. സഭ തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രതിപക്ഷാംഗങ്ങൾ പാർലമെന്റിനു മുന്നിൽ ഒത്തു ചേർന്ന് സഭയിൽ സ്വീകരിക്കേണ്ട നിലപാടുകളെ സംബന്ധിച്ച് ചർച്ച ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.