ആരുഷി കേസ്: നാൾവഴി 

  • 2008മെയ് 16: ദന്തൽ ഡോക്ടർമാരായ രാജേഷ് തൽവാറിന്‍റെയും നുപൂറിന്‍റെയും ഏകമകൾ ആരുഷി തൽവാറിനെ കിടപ്പുമുറിയിൽ തലക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. വീട്ടു ജോലിക്കാരൻ ഹോം രാജെന്ന സംശയത്തിൽ പൊലീസ്. 
  • മെയ് 17: വീട്ടുജോലിക്കാരൻ ഹോംരാജിന്‍റെ മൃതദേഹം വീടിന്‍റെ ടെറസിൽ കണ്ടെത്തി. 
  • മെയ് 20: മുൻ വീട്ടുജോലിക്കാരൻ വിഷ്ണു ശർമയിലേക്ക് അന്വേഷണം.
  • മെയ് 22: വീട്ടുജോലിക്കാരനും ആരുഷിയും തമ്മിലുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്ന് കുടുംബത്തിന്‍റെ മാനം കാക്കാനുള്ള കൊലപാതകമെന്ന അന്വേഷണത്തിൽ പൊലീസ്. 
  • മെയ് 23: ആരുഷിയുടെ പിതാവ് രാജേഷ് തൽവാർ അറസ്റ്റിലാകുന്നു. 
  • ജൂൺ 1: അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുന്നു
  • ജൂൺ 13: രാജേഷ് തൽവാറിന്‍റെ വീട്ടുജോലിക്കാരൻ കൃഷ്ണ അറസ്റ്റിൽ
  • ജൂൺ 20: രാജേഷ് തൽവാറിന് നുണ പരിശോധന
  • ജൂൺ 25: നുപൂർ തൽവാറിനും നുണ പരിശോധന
  • ജൂൺ 26: കേസ് തെളിവില്ലാത്തതെന്ന് സി.ബി.ഐ
  • ജൂലൈ 3: പ്രതികളുടെ നാർക്കോ അനാലിസിസ് ടെസ്റ്റിന്‍റെ നടത്തിപ്പ് ചോദ്യം ചെയ്ത് ഹരജി സുപ്രീംകോടതി തള്ളി
  • ജൂലൈ 11: വീട്ടു ജോലിക്കാരൻ കൃഷ്ണ, സുഹൃത്തുക്കളായ രാജ്കുമാർ, വിജയ് മണ്ഡൽ എന്നിവർ പ്രതികളെന്ന് സി.ബി.ഐ
  • 2010 ജനുവരി 5: തൽവാർ ദമ്പതിമാരെ നാർക്കോ ടെസ്റ്റിന് വിധേയരാക്കണമെന്ന് സി.ബി.ഐ 
  • ഡിസംബർ 29: കേസ് അന്വേഷണം അവസാനിപ്പിക്കുന്നുവെന്നും രക്ഷിതാക്കൾക്ക് തന്നെ പങ്കെന്നും സി.ബി.ഐ
  • 2011 ഫെബ്രുവരി 25: ആരുഷിയുടെ മതാപിതാക്കളെ കൊലപാതകത്തിൽ പ്രതി ചേർക്കാൻ ഉത്തരവ്
  • മാർച്ച് 18: പ്രതി ചേർക്കാനുള്ള കീഴ്കോടതി ഉത്തരവ് ചോദ്യം ചെയ്ത ഹരജി അലഹാബാദ് ഹൈകോടതി തള്ളി
  • മാർച്ച് 19: തല്ഡവാർ ദമ്പതികൾ സുപ്രീംകോടതിയിലേക്ക്
  • 2012 ജനുവരി ആറ്: തൽവാർ ദമ്പതകളുടെ ഹരജി സുപ്രീംകോടതി തള്ളി
  • 2013 നവംബർ 12: അന്തിമ വാദം പൂർത്തിയായി
  • നവംബർ 25: കൊലപാതകത്തിൽ ദമ്പതികൾ കുറ്റക്കാരെന്ന് കോടതി
  • 2017 ഒക്ടോബർ 12 : കൊലപാതകത്തിൽ തൽവാർ ദമ്പതികൾ കുറ്റക്കാരല്ലെന്ന് അലഹാബാദ് ഹൈകോടതി 
Tags:    
News Summary - Aarushi Case Murder Case: Milestones

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.