ഷിംല: ഹിമാചൽ പ്രദേശിലെ സൊലാൻ ജില്ലയിൽ നാലുനില കെട്ടിടം തകർന്ന് മരിച്ചവരുടെ എണ ്ണം 14 ആയി. 17 സൈനികരും 11 സിവിലിയന്മാരുമടക്കം 28 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെയ ാണ് നഹാൻ-കുമാർഹട്ടി റോഡിലെ റസ്റ്റാറൻറായി പ്രവർത്തിക്കുന്ന കെട്ടിടം തകർന്നുവീണത്.
ആ സമയത്ത് അവിടെയുണ്ടായിരുന്ന 13 സൈനികരുടെയും ഒരു സിവിലിയെൻറയും മൃതദേഹമാണ് പുറെത്തടുത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയാണ്. ഹിമാചൽ മുഖ്യമന്ത്രി ജെയ് റാം ഠാകൂർ അപകട സ്ഥലം സന്ദർശിച്ചു. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കെട്ടിടം നിർമിച്ചതെന്ന് പ്രാഥമികാന്വേഷണത്തിൽ തെളിഞ്ഞതായും അന്വേഷണ റിപ്പോർട്ട് കിട്ടിയാലുടൻ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും ഡെപ്യൂട്ടി കമീഷണർ കെ.സി. ചമൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.