നോയിഡ: കൈക്കൂലി വാങ്ങിയതിന് ഒരു പൊലീസ് ഉദ്യോഗസ്ഥനും മൂന്ന് മാധ്യമപ്രവർത്തകരും അറസ്റ്റിൽ. എഫ്.െഎ.ആറിൽ നിന്ന് പേര് ഒഴിവാക്കാൻ കോൾ സെൻറർ ഉടമയിൽ നിന്ന് എട്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. യു.പിയിലെ നോയിഡയിലാണ് സംഭവം.
പൊലീസ് ഇൻസ്പെക്ടർ മനോജ് കുമാർ പന്ത്, മാധ്യമ പ്രവർത്തകരായ സുശീൽ പണ്ഡിറ്റ്, ഉദിത് ഗോയൽ, രമൺ താക്കൂർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സെക്ടർ 20 പൊലീസ് സ്റ്റേഷനിൽ വെച്ച് കൈക്കൂലി വാങ്ങുന്നതിനിടെ തൊണ്ടിയോടുകൂടിയാണ് നാലുപേരെയും അറസ്റ്റ് ചെയ്തതെന്ന് എസ്.എസ്.പി വൈഭവ് കൃഷ്ണ പറഞ്ഞു.
2018 നവംബറിൽ രജിസ്റ്റർ ചെയ്ത കേസിൽ നിന്ന് ഒഴിവാക്കി നൽകുന്നതിനാണ് കോൾ സെൻറർ ഉടമയിൽ നിന്ന് പണം ആവശ്യപ്പെട്ടത്. കുറ്റകരമായ ഇടപാടിലൂടെ ഒരു മാധ്യമപ്രവർത്തകൻ മെഴ്സിഡസ് കാർ സ്വന്തമാക്കി എന്നും പൊലീസ് കണ്ടെത്തി.
ഒരു മാധ്യമപ്രവർത്തകനിൽ നിന്ന് പിസ്റ്റളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പങ്കാളിത്തമുണ്ടെന്ന് കണ്ട സെക്ടർ 20 സ്റ്റേഷനിലെ അഡീഷൽ എസ്.എച്ച്. ഒ ജയ്വീർ സിങ്ങിനെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.