ബംഗളൂരു: കർണാടകയിലെ മൂന്ന് കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പി നേതാക്കളോടൊപ്പം മുംബൈയിലെ ഹോട്ടലിൽ തമ്പടിച്ചിര ിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ. കർണാടകയിലെ സഖ്യസർക്കാറിെന മറിച്ചിടാൻ ബി.ജെ.പി നട ത്തുന്ന ‘ഒാപറേഷൻ താമര’ യാഥാർഥ്യമാന്നെും അദ്ദേഹം സമർത്ഥിച്ചു.
സംസ്ഥാനത്ത് കുതിരക്കച്ചവടം നടക്കുന്നു. ഞങ്ങളുടെ മൂന്ന് എം.എൽ.എമാർ മുംബൈയിെല ഒരു ഹോട്ടലിൽ ബി.ജെ.പി എം.എൽ.എമാർക്കും നേതാക്കൾക്കുമൊപ്പമാണ്. അവിടെ എന്താണ് സംഭവിക്കുക എന്നും അവർക്ക് എത്ര വാഗ്ദാനം ചെയ്തുവെന്നും ഞങ്ങൾക്കറിയാം - ശിവകുമാർ പറഞ്ഞു.
കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ബി.ജെ.പിയോട് കരുണ കാണിക്കുന്നുെവന്നും അദ്ദേഹം ആരോപിച്ചു. നമ്മുെട മുഖ്യമന്ത്രി ബി.ജെ.പിയോട് അൽപം ചായ്വ് കാണിക്കുന്നു. അേദ്ദഹത്തിനറിയാവുന്ന കാര്യങ്ങൾ തുറന്നു പറയുന്നില്ല എന്നാണ് ഞാൻ ഉേദ്ദശിച്ചത്. ഇപ്പോൾ നടക്കുന്ന ഗൂഢാലോചനകളെ പറ്റി എല്ലാ എം.എൽ.എമാരും മുഖ്യമന്ത്രിയെ അറിയിച്ചതാണ്. അവർ സിദ്ധരാമയ്യയോടും ഇതേകുറിച്ച് പറഞ്ഞു. എന്നാൽ കാത്തിരുന്ന് കാണാം എന്ന നയമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. അദ്ദേഹത്തിെൻറ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ 24 മണിക്കൂറിനുള്ളിൽ അത് പുറത്തുവിേട്ടനെ -ശിവകുമാർ പറഞ്ഞു.
ബി.ജെ.പിക്ക് അവരുെട ശ്രമത്തിൽ വിജയിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മകര സംക്രാന്തിക്ക് ശേഷം ഒരു പരിവർത്തനമുണ്ടാകുമെന്ന് ബി.ജെ.പി പറയുന്നു. കൂറുമാറ്റ നിരോധന നിയമമുള്ളതിനാൽ അത് അത്ര എളുപ്പമല്ല. എന്നാൽ അവർ നൽകുന്ന സൂചന എന്താണെന്ന് ബോധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുതിരക്കച്ചവടത്തെ കുറിച്ച് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ദിനേശ് ഗുണ്ടു റാവു നൽകിയ പരാതിയിൽ ആദായ നികുതി വകുപ്പോ അഴിമതി വിരുദ്ധ ഏജൻസികളോ നടപടികൾ എടുക്കാത്തത് ശരിയായ നടപടിയെല്ലന്നും ശിവകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.