അകാലിദൾ നേതാവും മകനും ഗർഭിണിയായ നഴ്സിനെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്(വിഡിയോ)

മോഗ: പഞ്ചാബിലെ ഭരണപാർട്ടിയായ അകാലിദൾ നേതാവും മകനും ചേർന്ന് ഗർഭിണിയായ നഴ്സിനെ മർദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ആശുപത്രിയിൽ തങ്ങളുടെ ഊഴമെത്തുന്നതുവരെ കാത്തിരിക്കാൻ ആവശ്യപ്പെട്ടതിനാണ് രണ്ടുപേരും ചേർന്ന് നഴ്സിനെ ആക്രമിച്ചത്. രണ്ടുപേരെയും പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ ഒളിവിലായതിനാൽ ഇവരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല.

വ്യാഴാഴ്ച ഒരു രോഗിയുമായി ആശുപത്രിയിലെത്തിയതായിരുന്നു പരംജിത്ത് സിങ്ങും മകൻ ഗുർജിത് സിങ്ങും. ഊഴമെത്തുന്നതുവരെ കാത്തിരിക്കാൻ ആവശ്യപ്പെട്ട തന്നോട് കയർക്കുകയും തള്ളി താഴെയിടുകയും മർദിക്കുകയുമായിരുന്നുവെന്ന് നഴ്സ് രമൺദീപ് പറഞ്ഞു. പരംജിത്തിന്‍റെ ഭാര്യ ദൽജിത് കൗർ ഗ്രമമുഖ്യയുമാണ്.

ആശുപത്രിയിലെ സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.