പ്രണയാഭ്യര്‍ഥന നിരസിച്ച അധ്യാപികയെ പള്ളിയില്‍ വെട്ടിക്കൊന്നു

ചെന്നൈ: പ്രണയാഭ്യര്‍ഥന നിരസിച്ച അധ്യാപികയെ പള്ളിയില്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. തൂത്തുക്കുടി ശാന്തി റോഡിലെ സെന്‍റ് പീറ്റേഴ്സ് ചര്‍ച്ചിലാണ് സംഭവം നടന്നത്. പള്ളിയോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന സ്കൂളിലെ അധ്യാപികയായ എന്‍. ഫ്രാന്‍സിനയാണ് (24) കൊല്ലപ്പെട്ടത്.

കൊലയാളി ജെ. കീഗന്‍ ജോസ് ഗോമസിനെ (27) സ്വന്തംവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെി. സെപ്റ്റംബര്‍ ആദ്യ ആഴ്ച ഫ്രാന്‍സിനയുടെ വിവാഹം നടക്കേണ്ടതായിരുന്നു.

രാജിവെച്ച അധ്യാപിക ബുധനാഴ്ചയോടെ സ്കൂള്‍ വിടാനിരിക്കുകയായിരുന്നു. രാവിലെ 8.30ഓടെ അധ്യാപിക പള്ളിയിലായിരിക്കെ പരിസരത്ത് പതുങ്ങിനിന്ന കീഗന്‍ അരിവാള്‍കൊണ്ട് വെട്ടുകയായിരുന്നു. ബഹളംകേട്ട് ഓടിയത്തെിയവര്‍ തൂത്തുക്കുടി മെഡിക്കല്‍ കോളജിലത്തെിച്ചെങ്കിലും ഉച്ചയോടെ മരണപ്പെട്ടു.

പള്ളിയിലെ രണ്ട് കാമറകളില്‍നിന്ന് ദൃശ്യങ്ങള്‍ ശേഖരിച്ച തൂത്തുക്കുടി സൗത് സ്റ്റേഷന്‍ പൊലീസ് കൊലയാളിയായ കീഗനെ തേടി മാരകുടി സ്ട്രീറ്റിലെ വീട്ടിലത്തെിയപ്പോള്‍ മരിച്ചനിലയിലാണ് കണ്ടത്തെിയത്. പ്രണയാഭ്യര്‍ഥനയുമായി ഇയാള്‍ ആറുമാസമായി ഫ്രാന്‍സിനക്ക് പിന്നാലെയായിരുന്നെന്ന് വിവരം ലഭിച്ചിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.