ട്രക്ക് കടന്ന് പോകുന്നതിനിടെ ഹിമാചലിൽ പാലം തകർന്നു

ഷിംല: രോഹ്താങ് ടണല്‍ പദ്ധതിക്ക് വേണ്ടി ഹിമാചല്‍ പ്രദേശില്‍ നിര്‍മ്മിച്ച താല്‍ക്കാലിക പാലം ട്രക്ക് കടന്നുപോകുന്നതിനിടയില്‍ തകര്‍ന്നു വീണു. ചന്ദ്രാ നദിയിലേക്ക് വീണ ട്രക്കില്‍ നിന്നും ഉടന്‍ തന്നെ ഡ്രൈവറെ രക്ഷപ്പെടുത്തി. കനത്ത മഴയിലും ചന്ദ്രാ നദിയിലെ ഒഴുക്കിലുമാണ് പാലം തകര്‍ന്നത്.

സംഭവം അന്വേഷിച്ച് വരികയാണെന്നും ആർക്കും പരിക്ക്പറ്റിയിട്ടില്ലെന്നും രോഹ്താങ് പ്രൊജക്ട് മേധാവി ഡി.എൻ ഭട്ട് പറഞ്ഞു. അഞ്ച് ദിവസത്തിനുള്ളിൽ തന്നെ പാലത്തിെൻറ പണി പുനരാരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

8.8 കിലോമീറ്റര്‍ നീളത്തിലാണ് രോഹ്താങ് ചുരം നിര്‍മ്മിക്കുന്നത്. ലേ-മണാലി ഹൈവേയിലുള്ള ചുരം നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഗതാഗത യോഗ്യമായ ചുരമായി മാറും ഇത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.