ന്യൂഡൽഹി: കോടതി നടപടികൾ റിേപ്പാർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കാനാവില്ലെന്ന് സുപ്രീംകോടതി. ലൈംഗികാരോപണ കേസിൽ ജയിലിൽ കഴിയുന്ന വിവാദ സന്യാസി ആശാറാം ബാപ്പുവിെൻറ ജാമ്യാപേക്ഷ പരിഗണിക്കവെ എ.കെ സിക്രി അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.
ജാമ്യാപേക്ഷ പരിഗണിക്കുേമ്പാൾ മാധ്യമങ്ങൾ കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നത് വിലക്കണമെന്നായിരുന്നു ആശാറാം ബാപ്പുവിെൻറ അഭിഭാഷകൻ രാജു രാമചന്ദ്രൻ കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ഇത് തള്ളിയ കോടതി അവരെ എന്തിന് വിലക്കണമെന്നും മാധ്യമങ്ങൾ അവരുടെ ഉത്തരാവാദിത്തമാണ് നിർവഹിക്കുന്നതെന്നും മാധ്യമങ്ങളുെട വായ്മൂടിക്കെട്ടാനാവില്ലെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.