ഫോേട്ടാ സഹായിച്ചു; ഒന്നാം വയസിൽ കാണാതായ മകനെ പത്താം വയസിൽ കണ്ടെത്തി

ന്യൂഡൽഹി: ഒമ്പത് വർഷങ്ങൾക്ക് മുമ്പ് കാണാതായ മകനെ പത്താം വയസിൽ കണ്ടെത്തിയ സന്തോഷത്തിലാണ് ഫരീദ - അഫ്സർ ദമ്പതികൾ.  വർഷങ്ങൾക്ക് മുമ്പ് മെഡിക്കൽ പരിശോധനക്ക് ആശുപത്രിയിൽ വന്നപ്പോഴാണ് കുട്ടിയെ കാണാതായത്. 2007ലാണ് ഫരീദയ്ക്കും അഫ്സറിനും മകനെ നഷ്ടപ്പെടുന്നത്. ആശുപത്രിയില്‍ വെച്ച് മരുന്നുവാങ്ങാനായി കുട്ടിയെ ഒരു ബെഞ്ചിലിരുത്തിയതായിരുന്നു ഫരീദ. മരുന്നുവാങ്ങി തിരിഞ്ഞുനോക്കിയപ്പോള്‍ കുട്ടിയെ കാണാനില്ല.

ആശുപത്രയിൽ  ഒരു സ്ത്രീ അടുത്തിരുന്ന് കുട്ടിയെ കളിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. കുറച്ച് കഴിഞ്ഞ് ഒന്നുകൂടി തിരിഞ്ഞുനോക്കിയപ്പോള്‍ കുഞ്ഞിനെയും ആ സ്ത്രീയെയും കാണാനില്ലായിരുന്നുെവന്ന് ഫരീദ പറയുന്നു. കുട്ടിയെ കാണാതായത് മുതല്‍ അന്വേഷണത്തിലായിരുന്നു മാതാപിതാക്കള്‍. ഒരു ദിവസം മകന്റെ ഫോട്ടോ കണ്ട പരിചയക്കാരന്‍, തന്റെ അയല്‍ക്കാരന്റെ മകനുമായി ഫോട്ടോയിലെ കുട്ടിക്ക് സാമ്യമുള്ളതായി തോന്നി. ഇതാണ് കുട്ടിയെ തിരിച്ചുകിട്ടാന്‍ കാരണമായത്.

അഫ്സര്‍ ഈ സംഭവത്തിെൻറ അടിസ്ഥാനത്തിൽ വീണ്ടും പൊലീസിന് പരാതി നല്‍കി. സംഭവം അന്വേഷിച്ച പൊലീസ്  കിഴക്കന്‍ ഡല്‍ഹിയിലെ ജെഹാംഗിര്‍ പുരിയില്‍ നിന്ന് സാമിര്‍ എന്ന 10 വയസുകാരനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് വളര്‍ത്തച്ഛനെയും വളര്‍ത്തമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ആദ്യം കുട്ടി തങ്ങളുടേതാണെന്ന നിലപാടിലായിരുന്നു പ്രതികള്‍. പിന്നീടാണ് കുറ്റം സമ്മതിച്ചത്. കുട്ടികളില്ലാത്തതിനാലാണ് തങ്ങള്‍ കുട്ടിയെ മോഷ്ടിച്ചതെന്ന് സംഭവത്തില്‍ പിടിയിലായ നര്‍ഗീസും ഭര്‍ത്താവ് മുഹമ്മദ് സാമിനും പൊലീസീനോട് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.