ടൊറൻറ് സൈറ്റിൽ കയറിയാൽ മൂന്ന് വർഷം തടവുശിക്ഷ

ന്യൂഡൽഹി: ഇന്ത്യയിൽ നിരോധിക്കപ്പെട്ട ടൊറൻറ് സൈറ്റ് സന്ദർശിക്കുന്നവർ രണ്ട് വട്ടം ആലോചിക്കണം. മൂന്ന് കൊല്ലം ജയിൽ വാസവും മൂന്ന് ലക്ഷം രൂപ പിഴയുമാണ് ഇക്കൂട്ടരെ കാത്തിരിക്കുന്നത്. നിരോധിക്കപ്പെട്ട സൈറ്റുകൾ ലോഗിൻ ചെയ്യുേമ്പാൾ ശിക്ഷ ലഭിക്കുന്ന ക്രിമിനൽ കുറ്റമാണെന്ന മുന്നറിയിപ്പുകൾ ഇനി മുതൽ സൈറ്റുകളിൽ ലഭിക്കും. നേരത്തെ നിയമ വിരുദ്ധവും പകർപ്പവകാശം ലംഘിച്ചതുമായ നിരവധി സൈറ്റുകൾ ടെലികമ്യൂണിക്കേഷൻ വിഭാഗം ബ്ലോക് ചെയ്തിരുന്നെങ്കിലും അതിെൻറ പുതിയ പകർപ്പുകൾ വീണ്ടും പ്രത്യക്ഷപ്പെട്ടിരുന്നു. ഇൗ സന്ദർഭത്തിലാണ് സർക്കാറിെൻറ പുതിയ നടപടി.

സൈറ്റിൽ പ്രവേശിക്കുന്നവർക്കും ഡൗൺലോഡ് ചെയ്യുന്നവർക്കും പകർപ്പെടുക്കുന്നവർക്കുമെതിരെ 1957ലെ കോപ്പിറൈറ്റ് ആക്ട് പ്രകാരമാണ് കേസെടുക്കുക. ആദ്യമായി സൈറ്റിൽ പ്രവേശിക്കുന്നവർക്ക് കോപ്പീ റൈറ്റ് ലംഘന പ്രകാരം ആറു മാസം മുതൽ മൂന്ന് വർഷം വരെ തടവും 50000 രൂപവരെ പിഴയും ലഭിക്കും. വീണ്ടും കുറ്റം ആവർത്തിച്ചാൽ ഒരു വർഷം മുതൽ മൂന്ന് വർഷം വരെ തടവും ഒരു ലക്ഷം മുതൽ മൂന്ന് ലക്ഷം രൂപ വരെ പിഴയുമാണ് ഇൗടാക്കുക.

 2003ല്‍ സ്ഥാപിതമായതും ലോകത്തെ ഏറ്റവും പ്രചാരമുള്ള ടോറൻറ് സൈറ്റുകളിലൊന്നായ ടോറൻറ്സ് ഇ.യുവിന് പ്രതിദിനം 10 ലക്ഷത്തിലേറെ സന്ദര്‍ശകരാണുള്ളത്. അതേസമയം ചില ടൊറൻറ് സൈറ്റുകൾ നിരോധത്തിെൻറ പരിധിയിൽ വന്നിട്ടില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.