ന്യൂഡൽഹി: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ബംഗാൾ മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയും വേദി പങ്കിട്ട സംഭവത്തിൽ വിശദീകരണവുമായി പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. ബുദ്ധദേവ് പോളിറ്റ് ബ്യൂറോയിലോ കേന്ദ്ര കമ്മിറ്റിയിലോ അംഗമല്ലെന്ന് യെച്ചൂരി പ്രതികരിച്ചു.
കൊല്‍ക്കത്തയിലെ പാര്‍ക്ക് സര്‍ക്കസ് ഗ്രൗണ്ടിലെ പ്രചാരണ യോഗത്തിലാണ് ബുദ്ധദേവും രാഹുൽ ഗാന്ധിയും വേദി പങ്കിട്ടത്. മമതാ ബാനര്‍ജിയുടെ സര്‍ക്കാരിനെ താഴെയിറക്കാന്‍ ഇരുവരും പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. ദുര്‍ഭരണത്തിലൂടെ സംസ്ഥാനത്തെ നശിപ്പിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിസഭയെ പുറത്താക്കാന്‍ കോണ്‍ഗ്രസും സി.പി.എമ്മും ഒന്നിക്കേണ്ടത് ആവശ്യമാണെന്ന് ബുദ്ധദേവ് പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ്-സിപിഎം പ്രവര്‍ത്തകര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.