ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്‍െറ ഭവനപദ്ധതിയായ ‘ഇന്ദിര ആവാസ് യോജന’ ഇനിമുതല്‍ ‘പ്രധാന്‍മന്ത്രി ഗ്രാമീണ്‍ ആവാസ് യോജന’ എന്ന പേരിലറിയപ്പെടും. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ പേരിലുള്ള പദ്ധതിയുടെ പേര് കേന്ദ്രസര്‍ക്കാറാണ് മാറ്റിയത്. പദ്ധതിയിലൂടെ നല്‍കുന്ന തുകയിലും മാറ്റംവരുത്തിയിട്ടുണ്ട്. നിലവിലുള്ള 70,000 രൂപക്ക് പകരം 1.20 ലക്ഷം രൂപയാണ് ഇനി ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. കൂടാതെ, 70,000 രൂപ വായ്പക്കുള്ള സൗകര്യവും ശുചിമുറി നിര്‍മിക്കാന്‍ 12,000 രൂപയും അനുവദിക്കും. 1985ല്‍ രാജീവ് ഗാന്ധിയാണ് പാവപ്പെട്ട ഗ്രാമീണര്‍ക്ക് വീടു നിര്‍മിക്കുന്നതിന് ധനസഹായം നല്‍കുന്ന ഈ പദ്ധതി ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.