വടക്കെ ഇന്ത്യയിലും പാകിസ്താനിലും ഭൂചലനം; രണ്ട് മരണം

ഇസ്ലാമാബാദ്: വടക്കെ ഇന്ത്യയിലും പാകിസ്താനിലുമുണ്ടായ ഭൂചലനത്തില്‍ രണ്ട് പേര്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് ഉണ്ടായത്. പാകിസ്താനിലും ഹിന്ദുക്കുഷ് മേഖലയിലെ അഫ്ഗാനിസ്താന്‍ -താജികിസ്താന്‍ അതിര്‍ത്തിയിലുമാണ് ഭൂചലനമുണ്ടായത്. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ നിന്നും 282 കി.മി അകലെയായിരുന്നു പ്രഭവ കേന്ദ്രം.

ഇതിന്‍െറ ആഘാതം 200 കി.മി ദൂരം വരെ അനുഭവപ്പെട്ടു. വൈകിട്ട് 3: 58ന് ആരംഭിച്ച ഭൂചലനം മിനിറ്റുകള്‍ നീണ്ടു നിന്നു. ന്യൂഡല്‍ഹിയിലും കശ്മീരിലും ഉത്തരാഖണ്ഡിലും തുടര്‍ ചലനങ്ങളുണ്ടായി. സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി മെട്രോ റെയില്‍ സര്‍വീസ് നിര്‍ത്തി വെച്ചു. ആളപായമോ നാശ നഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.