മുംബൈ: ലാത്തൂരിലെ വിവരാവകാശ പ്രവര്‍ത്തകന്‍ മല്ലികാര്‍ജുന്‍ ഭായ്ക്കട്ടിയെ ഇരുമ്പ് വടികൊണ്ട് അടിക്കുകയും കരിമഷി പ്രയേഗിക്കുകയും ചെയ്ത പാര്‍ട്ടി പ്രവര്‍ത്തകരെ ശിവസേന പുറത്താക്കി. സംഭവം നടുക്കമുണ്ടാക്കിയെന്ന് പ്രതികരിച്ച യുവ സേനാ നേതാവും പാര്‍ട്ടി പ്രസിഡണ്ട് ഉദ്ധവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറെയാണ് ആക്രമണം നടത്തിയ പാര്‍ട്ടി പ്രവര്‍ത്തകരെ പുറത്താക്കിയതായി അറിയിച്ചത്.
ലാത്തൂരിലെ അനധികൃത കെട്ടിട നിര്‍മാണം വിവരാവകാശ നിയമത്തിലൂടെ പുറത്തുകൊണ്ടുവന്നതിനാണ് ശിവസൈനികര്‍ മല്ലികാര്‍ജുന്‍ ഭായ്കട്ടിയെ മര്‍ദ്ദിച്ചത്. ലാത്തൂര്‍-നാന്ദഡ് റോഡിലെ നാല് നിലയുള്ള ഹോസ്റ്റല്‍ കെട്ടിടം അനധികൃതമായി നിര്‍മിച്ചതാണെന്നായിരുന്നു കണ്ടത്തെില്‍. വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തിലൂടെയാണ് മല്ലികാര്‍ജുന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ പ്രകോപിതരായ ശിവസൈനികര്‍ വിദ്യാര്‍ഥികളുടെ മുമ്പില്‍വെച്ച് മല്ലികാര്‍ജുന്‍ ഭായ്കട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു. വിവരാവകാശ നിയമത്തിന്‍െറ മറവില്‍ ബ്ളാക്ക്മെയില്‍ ചെയ്ത് പണമുണ്ടാക്കുകയാണെന്ന് ആരോപിച്ചായിരുന്നു മാര്‍ദ്ദനം. പരിക്കേറ്റ മല്ലികാര്‍ജുന്‍ ലാത്തൂരിലെ ഹോസ്പിറ്റലില്‍ ചിക്തസയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.