മുംബൈ: കാവിവത്കരണത്തിനെതിരെ സമരം ചെയ്ത പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികളെ ദേശദ്രോഹികളാക്കി സിനിമയെടുക്കുമെന്നു പറഞ്ഞ കേന്ദ്ര സെന്‍സര്‍ ബോഡ് അധ്യക്ഷന്‍ പഹ് ലജ് നിഹലാനി വിവാദത്തില്‍. ഒരു ഇംഗ്ളീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് നിഹലാനി വിവാദ പരാമര്‍ശം നടത്തിയത്. പരാമര്‍ശത്തിനെതിരെ വിദ്യാര്‍ഥികള്‍ രംഗത്തത്തെി.
സര്‍ക്കാറിന്‍െറ പ്രചാരക യന്ത്രമാണ് പഹ് ലജ് നിഹലാനിയെന്നും മോദിയെ വാഴ്ത്തി ഡോക്യുമെന്‍ററികള്‍ നിര്‍മിച്ച് സിനിമാ ശാലകളിലെ ഇടവേളകളില്‍ പ്രദര്‍ശിപ്പിക്കുകയാണ് അദ്ദേഹത്തിന്‍െറ ജോലിയെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ഗജേന്ദ്ര ചൗഹാനെ ഭരണസമിതി അധ്യക്ഷനായും സംഘ് ബന്ധമുള്ള അനഘ ഗായിസസ്, നരേന്ദ്ര പതക്, രാഹുല്‍ സോലാപുര്‍കര്‍, ശൈലേഷ് ഗുപ്ത എന്നിവരെ അംഗങ്ങളായും നിയമിച്ചതിനെതിരെയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍ സമരം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.