പുനെ: ഇൻഫോസിസ് പുനെ കാമ്പസിൽ യുവതിയെ ബലാൽസംഗം ചെയ്ത രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇൻഫോസിസ് ഫേസ് 1 കാമ്പസിൽ ഡിസംബർ 27നായിരുന്നു സംഭവം. ഇൻഫോസിസ് കാന്‍റീനിൽ കാഷ്യറായി ജോലി ചെയ്തിരുന്ന 25കാരിയെ ഹൗസ് കീപിങ് വിഭാഗത്തിലെ രണ്ടു ജീവനക്കാരാണ് വാഷ് റൂമിൽ വെച്ച് പീഡനത്തിനിരയാക്കിയത്. ഇവരിലൊരാൾ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. പൊലീസിൽ പരാതിപ്പെട്ടാൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ഈ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിൽ പറയുന്നു. ഭീഷണി മറികടന്ന് ഹിൻജേവാഡി പൊലീസ് സ്റ്റേഷനിൽ തിങ്കളാഴ്ച യുവതി പരാതി നൽകി. ഇതേതുടർന്നാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.