മുംബൈ: മഹാരാഷ്ട്രയിലെ വസായിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ രണ്ടുപേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. രണ്ടുപേരെ രക്ഷിച്ചതായി അധികൃതർ അറിയിച്ചു. ഒരു കുടുംബത്തിലെ നാലുപേരാണ് അപകടത്തിൽപ്പെട്ടത്. രാവിലെ 6.30 ഓടെ വാഗ്രപാഡയിലെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നുന്നെന്ന് പൊലീസ് അറിയിച്ചു.
അമിത് സിങ് (45), മകൾ റോഷ്‌നി (16) എന്നിവർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായും രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു. സിങിന്റെ ഭാര്യ വന്ദന (40), മകൻ ഓം (12) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. മഴയിൽ നഗരത്തിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. വെള്ളക്കെട്ടിനെ തുടർന്ന് അന്ധേരി സബ് വെ അടച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.