പശ്ചിമ ബംഗാളിൽ സി.എ.എ വിരുദ്ധ പ്രതിഷേധത്തിനിടെ ആക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു

മുർഷിദാബാദ്: പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കുമെതിരെ പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ നടന്ന പ ്രതിഷേധത്തിനിടെ അക്രമം. പ്രതിഷേധക്കാർക്ക് നേരെയുണ്ടായ വെടിവെപ്പിലും പെട്രോൾ ബോംബേറിലും രണ്ട് പേർ കൊല്ലപ്പെട്ടു.

അനറുൽ ബിശ്വാസ്(55), സലാലുദ്ദീൻ ഷെയ്ഖ്(17) എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുർഷിദാബാദ് ജില്ലയിലെ ജലങ്കി പൊലീസ് സ്റ്റേഷൻ പരിധിയിൽ സാഹേബ് നഗർ മാർക്കറ്റിന് സമീപത്തുവെച്ചാണ് സംഭവം നടന്നത്.

തൃണമൂൽ കോൺഗ്രസാണ് അക്രമത്തിന് പിന്നിലെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. എന്നാൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.

‘‘ഏതു തരത്തിലുള്ള സി.എ.എ, എൻ.ആർ.സി വിരുദ്ധ സമരങ്ങളും അടിച്ചമർത്താൻ നിർദേശമൊന്നും പാർട്ടി നൽകിയിട്ടില്ല. അക്രമത്തിൽ ഞങ്ങളുടെ പാർട്ടി നേതാക്കളുടെ പങ്കാളിത്തം ശക്തമായി നിഷേധിക്കുന്നു. നീതിപൂര്‍വ്വകമായ അന്വേഷണം നടത്തി കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് പൊലീസിനോട് ആവശ്യപ്പെടുകയാണ്.’’ -മുർഷിദാബാദ് ടി.എം.സി അധ്യക്ഷനും എം.പിയുമായ അബു താഹിർ ഖാൻ പറഞ്ഞു.

Tags:    
News Summary - 2 killed in anti-CAA protest in West Bengal’s Murshidabad -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.