ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഒരു മാസത്തിനുള്ളിൽ നരേന്ദ്രമോദി നടത്തിയത് 157 പദ്ധതികളുട െ ഉദ്ഘാടനം. ഇക്കാലയളവിൽ രാജ്യത്തിനകത്ത് ഉദ്ഘാടനങ്ങൾ നടത്താനായി മാത്രം 28 യാത്രക്കളും നടത്തി. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ പെരുമാറ്റച്ചട്ടം നിലവിൽ വരും. ഇതോടെ വലിയ പ്രഖ്യാപനങ്ങൾ നടത്തുന്നതിന് സർക്കാറിന് തടസ്സമുണ്ടാകും. ഇതാണ് പ്രധാനമായി ഉദ്ഘാടനപ്പെരുമഴ നടത്താൻ സർക്കാറിനെ പ്രേരിപ്പിക്കുന്നത്.
ഫെബ്രുവരി എട്ട് മുതൽ മാർച്ച് ഒമ്പത് വരെയുള്ള കാലയളവിൽ ഹൈവേകൾ, റെയിൽവേ ലൈൻ, മെഡിക്കൽ കോളജ്, ആശുപത്രികൾ, സ്കൂൾ, ഗ്യാസ് പൈപ്പ്ലൈൻ, എയർപോർട്ട്, വാട്ടർ കണക്ഷൻ തുടങ്ങി നിരവധി പദ്ധതികൾ മോദി ഉദ്ഘാടനം ചെയ്തു. പല പദ്ധതികളുടെയും തറക്കല്ലിടൽ ചടങ്ങും മോദി നടത്തി.
മുൻ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന മാസത്തിൽ രാജ്യത്തിനകത്ത് ഇത്തരത്തിൽ പദ്ധതികൾ ഉദ്ഘാടനം ചെയ്യാനായി യാത്രകൾ നടത്തിയിരുന്നില്ല. മുമ്പ് ഉദ്ഘാടനം കഴിഞ്ഞ പല പദ്ധതികളും പുതുതായി മോദി അവതരിപ്പിച്ചുവെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.