ബംഗളൂരു: എം.എൽ.എമാരുടെ കൂട്ടരാജിയോടെ കർണാടകയിലെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർ ക്കാർ താഴേക്ക്. 13 മാസം പിന്നിട്ട സഖ്യസർക്കാറിനെ താഴെയിറക്കാനുള്ള ബി.ജെ.പിയുടെ ഒാപറേ ഷൻ താമര നീക്കം വിജയത്തിലേക്കെന്ന സൂചന നൽകി, 12 പേർ തിങ്കളാഴ്ച രാജിക്കത്ത് നൽകി. ജെ.ഡി.എസി ൽനിന്നും മൂന്നും കോൺഗ്രസിൽനിന്ന് ഒമ്പതും എം.എൽ.എമാരാണ് രാജി നൽകിയത്.
നേരത്തെ രാജി വെച് ച ഒരു എം.എൽ.എ അടക്കം ആകെ 13 പേർ രാജി നൽകിയതോടെ സഖ്യസർക്കാറിെൻറ അംഗബലം 106 ആയി കുറഞ്ഞ് ബി.ജെ. പിയേക്കാൾ ഒരു സീറ്റ് മുൻതൂക്കം മാത്രമായി. ഓരോ സീറ്റ് വീതമുള്ള ബി.എസ്.പി, സ്വതന്ത്രർ, കെ.പി.ജെ.പി എന്നിവരുടെ പിന്തുണ മാറ്റിനിർത്തിയാൽ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് ഭൂരിപക്ഷമില്ലാതായി (103). ഇതോടെ, 105 പേരുടെ പിന്തുണയുള്ള ബി.ജെ.പി സർക്കാർ രൂപവത്കരിക്കാനുള്ള സാധ്യത തേടും. ഇതിനിടെ, നാലു വിമതരുമായി കോൺഗ്രസിെൻറ ‘ട്രബിൾ ഷൂട്ടർ’ മന്ത്രി ഡി.കെ. ശിവകുമാർ ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. വിമത നീക്കത്തിന് ചുക്കാൻപിടിച്ച രമേശ് ജാർക്കിഹോളിക്കൊപ്പം ജെ.ഡി.എസ് മുൻ കർണാടക അധ്യക്ഷൻ എ.എച്ച്. വിശ്വനാഥ്, കോൺഗ്രസ് നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ രാമലിംഗ റെഡ്ഡി, ജെ.ഡി.എസിെൻറ എം. നാരായണ ഗൗഡ, കെ. ഗോപാലയ്യ, കോൺഗ്രസിെൻറ മഹേഷ് കുമത്തള്ളി, മുനിരത്ന, ബി.സി. പാട്ടീൽ, ശിവറാം ഹെബ്ബാർ, എസ്.ടി. സോമശേഖർ, പ്രതാപ ഗൗഡ പാട്ടീൽ, ബൈരതി ബസവരാജ് എന്നിവരാണ് നാടകീയമായി രാജി നൽകിയത്.
രാമലിംഗ റെഡ്ഡിയുടെ മകൾ സൗമ്യ റെഡ്ഡിയും ഇവർക്കൊപ്പം രാജി നൽകിയെന്ന് പറയപ്പെടുന്നുണ്ടെങ്കിലും കോൺഗ്രസ് നേതൃത്വം നിഷേധിച്ചു. ആനന്ദ് സിങ് നേരത്തെ രാജി നൽകിയിരുന്നു. 14പേരാണ് ഇതുവരെ രാജി നൽകിയതെന്ന് എച്ച്. വിശ്വനാഥ് പറഞ്ഞു. എന്നാൽ, 12 പേരുടെ രാജിയാണ് ലഭിച്ചതെന്നാണ് സ്പീക്കറുടെ ഒാഫിസ് അറിയിച്ചത്. ബി.ജെ.പിയാണ് സംസ്ഥാനത്തെ വലിയ ഒറ്റക്കക്ഷിയെന്നും ഗവർണർ ക്ഷണിച്ചാൽ സർക്കാറുണ്ടാക്കുമെന്നും യെദിയൂരപ്പയായിരിക്കും മുഖ്യമന്ത്രിയെന്നും കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ ഗൗഡ പറഞ്ഞു.
ഇതിനിടെ, ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖറിെൻറ ഉടമസ്ഥതയിലുള്ള ഏവിയേഷൻസിെൻറ വിമാനത്തിൽ വിമത എം.എൽ.എമാരെ മുംബൈയിലെ ഹോട്ടലിലേക്ക് മാറ്റി. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അമേരിക്കൻ പര്യടനം മതിയാക്കി നാട്ടിലേക്ക് തിരിച്ചു. ഇദ്ദേഹം ഞായറാഴ്ച തിരിച്ചെത്തും.
സർക്കാർ രൂപവത്കരിക്കുമെന്ന് അമിത് ഷാ
ബംഗളൂരു: കർണാടകയിൽ ബി.ജെ.പി സർക്കാർ രൂപവത്കരിക്കുമെന്ന് വ്യക്തമാക്കി പാർട്ടി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ. തെലങ്കാനയിൽ അംഗത്വ വിതരണ പരിപാടിക്കിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കർണാടകയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ബി.ജെ.പി ആണെന്നും സർക്കാർ രൂപവത്കരിക്കാനാകുമെന്ന് ആത്മവിശ്വാസമുണ്ടെന്നും വരുംവർഷങ്ങളിൽ തെലങ്കാന, ആന്ധ്രപ്രദേശ്, കേരളം എന്നിവിടങ്ങളിലും സർക്കാർ രൂപവത്കരിക്കാനാകുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കക്ഷി നില
(13 പേരുടെ രാജി സ്വീകരിച്ചാൽ.
ബ്രാക്കറ്റിൽ മുൻ കക്ഷിനില)
ആകെ സീറ്റ് 224
കോൺഗ്രസ് 69 (79)
ജെ.ഡി.എസ് 34 (37)
ബി.എസ്.പി 01
സ്വതന്ത്രർ 01
കെ.പി.ജെ.പി 01
ആകെ 106 (119)
ബി.ജെ.പി 105
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.