ന്യൂഡൽഹി: ടൊയോട്ട കാറുകളുടെ വില 3 ശതമാനം വർധിപ്പിക്കുന്നു. അടുത്ത മാസം മുതലാണ് വില വർധനവ് നിലവിൽ വരിക. അസംസ്കൃത വസ്തുകളുടെ വില വർധനവും വിദേശനാണ്യ വിനിമയത്തിലെ ഉയർച്ചയുമാണ് വില വർധിപ്പക്കാൻ കാരണം.
സ്റ്റീൽ, അലുമിനിയം, കോപ്പർ, റബ്ബർ എന്നിവയുടെ വിലയിൽ കഴിഞ്ഞ ആറുമാസമായി വർധനവ് രേഖപ്പെടുത്തുകയാണ്. ഇത് മൂലമാണ് വില വർധിപ്പിക്കാൻ തങ്ങൾ നിർബന്ധിതരായതെന്ന് ടൊയോട്ട കിർലോസ്കർ മോേട്ടാർ ഡയറക്ടർ ആൻഡ് സീനിയർ വൈസ് പ്രസിഡിൻറ് എൻ.രാജ പ്രസ്താവനയിൽ പറഞ്ഞു.
ജപ്പാനിലെ നാണയമായ യെനിെൻറ മുല്യം കൂടിയതും കാറിെൻറ വില വർധനവിനക്കുളള കാരണമായി. ടൊയോട്ടയുടെ കാറുകളുടെ പല ഘടകങ്ങൾ ഇറക്കുമതി ചെയ്യുന്നത് ജപ്പാനിൽ നിന്നാണ് യെന്നിെൻറ മൂല്യത്തിലുണ്ടാവുന്ന മാറ്റങ്ങൾ ഇവയുടെ വിലയിലും മാറ്റങ്ങൾ വരുത്തും. ജനുവരി 1 മുതലാണ് കാറുകളുടെ വില വർധനവ് നിലവിൽ വരിക.
ഇത്രയും കാലം വില വർധനവിൽ കമ്പനി ഒഴിവാക്കുകയായിരുന്നു. എന്നാൽ അസംസ്കൃത വസ്തുകളുടെ വില വർധിച്ചതും രൂപയുടെ മൂല്യം ഡോളറിനെതിരെ 68 രൂപവരെയായതും മൂല്യം വില വർധിപ്പിക്കാതെ മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളതെന്നും ടൊയോേട്ടാ പ്രസ്താവനയിൽ പറഞ്ഞു. 5.34 ലക്ഷം രൂപ വിലയുള്ള എറ്റിയോസ് ലിവ മുതൽ 1.34 കോടി രൂപ വിലയുള്ള ലാൻഡ് ക്രൂയിസർ 200 വരെ ഇന്ത്യയിൽ ടൊയോട്ട വിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.