ന്യൂഡൽഹി: ഡീസൽ കാറുകളുടെ നികുതി രണ്ട് ശതമാനം വർധിപ്പിക്കുന്നു. പരിസ്ഥിതി സൗഹാർദമായ വാഹനനയം പ്രോൽസാഹിപ്പിക്കുന്നതിെൻറ ഭാഗമായാണ് ഡീസൽ വാഹനങ്ങളുടെ നികുതി ഉയർത്താൻ ഗതാഗത മന്ത്രാലയം നീക്കം നടത്തുന്നത്. വൈദ്യുത വാഹനങ്ങളുടെ നികുതി കുറക്കാനും ശിപാർശ നൽകിയിട്ടുണ്ട്.
ഏകീകൃത നികുതിയായ ജി.എസ്.ടി നിലവിൽ വന്നതിന് ശേഷം ഡീസൽ കാറുകൾക്കും പെട്രോൾ കാറുകൾക്കും ഒരേ നികുതിയാണ് ചുമത്തുന്നത്. വാഹനത്തിെൻറ എൻജിൻ കപ്പാസിറ്റിക്കും നീളത്തിനും അനുസരിച്ചാണ് നികുതിയിൽ വ്യത്യാസം വരുന്നത്. നിലവിൽ നാല് മീറ്ററിൽ താഴെയുള്ള 1.5 ലിറ്ററിൽ താഴെ എൻജിൻ ശേഷിയുള്ള കാറുകൾക്ക് 31 ശതമാനമാണ് നികുതി നിരക്ക്. രണ്ട് ശതമാനം കൂടുന്നതോടെ നികുതി ഇനി 33 ശതമാനമായി മാറും.
നികുതി നിരക്ക് വർധന മാരുതി സുസുക്കി സ്വിഫ്റ്റ്, ഡിസയർ, ഹ്യുണ്ടായ് െഎ 20 തുടങ്ങിയ ജനപ്രിയ കാറുകളുടെയെല്ലാം വില വർധിക്കുന്നതിന് കാരണമാവും. ഇന്ത്യൻ വാഹന വിപണിയിൽ എസ്.യു.വികൾക്കും ആഡംബര കാറുകൾക്കുമാണ് ഉയർന്ന നികുതി ചുമത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.