ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ കാറെന്ന ഖ്യാതിയുമായെത്തിയ നാനോയുടെ ഉൽപാദനം ടാറ്റ നിർത്തുന്നു. പത്ത് വർഷങ്ങൾക്ക് ശേഷമാണ് നാനോയെ ടാറ്റ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിക്കുന്നത്. വിൽപനയിൽ വൻ കുറവ് ഉണ്ടായതോടെയാണ് നാനോയെ പിൻവലിക്കാൻ ടാറ്റ നിർബന്ധിതമായത്. 2008ലായിരുന്നു നാനോ വിപണിയിലേക്ക് എത്തുന്നത്.
2018 ജൂൺ മാസത്തിൽ നാനോയുടെ ഒരു യൂണിറ്റ് മാത്രമാണ് ടാറ്റ വിറ്റത്. കഴിഞ്ഞ വർഷം ഇതേ മാസം 275 യൂനിറ്റുകൾ വിൽക്കാൻ ടാറ്റക്ക് കഴിഞ്ഞിരുന്നു. കാറിെൻറ യൂനിറ്റുകളൊന്നും കയറ്റുമതി ചെയ്യാനും കമ്പനിക്ക് സാധിച്ചിരുന്നില്ല. ഇതോടെയാണ് ടാറ്റ നാനോയെ വിപണിയിൽ നിന്ന് പിൻവലിക്കാൻ തീരുമാനിച്ചത്.
വില കുറക്കുന്നതിനായി ഗുണനിലവാരം കുറഞ്ഞ ഉൽപന്നങ്ങൾ നിർമാണത്തിന് ഉപയോഗിച്ചതാണ് നാനോക്ക് വിനയായത്. സുരക്ഷയുടെ കാര്യത്തിലും നാനോ പിന്നിലായിരുന്നു. പെെട്ടന്ന് തീപിടിക്കുന്നുവെന്ന പരാതിയും നാനോക്കെതിരെ ഉയർന്ന് വന്നിരുന്നു. ഒരു ലക്ഷം രൂപക്ക് നാനോ പുറത്തിറക്കുമെന്ന് ടാറ്റ അറിയിച്ചിരുന്നുവെങ്കിലും നികുതിയടക്കം കാറിെൻറ വില ഒന്നര ലക്ഷം വരെ കടന്നിരുന്നു. നിലവിൽ ടാറ്റയുടെ ഉയർന്ന വകഭേദത്തിന് മൂന്ന് ലക്ഷം രൂപ വിലയുണ്ട്. ഇതും വിപണിയിൽ മോഡലിെൻറ തിരിച്ചടിക്ക് കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.