ന്യൂഡൽഹി: 2019ന് ശേഷം നിർമിക്കുന്ന കാറുകളിൽ എയർബാഗ്, സ്പീഡ് കൂടുേമ്പാൾ മുന്നറിയിപ്പ് നൽകുന്ന സംവിധാനം, പാർക്കിങ് സെൻസർ എന്നിവ നിർബന്ധമാക്കുന്നു. 2019 ജൂലൈ ഒന്ന് മുതൽ പുതിയ തീരുമാനം നടപ്പിലാക്കാനാണ് സർക്കാറിെൻറ പദ്ധതി. വൈകാതെ തന്നെ ഇതിനുള്ള ഉത്തരവ് കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിൽ ആഡംബര കാറുകളിൽ മാത്രമാണ് ഇത്തരം സുരക്ഷ സംവിധാനങ്ങൾ ഉള്ളത്. കാർ യാത്രികരുടെയും കാൽനടക്കാരുടെയും സുരക്ഷക്കായി ഇൗ സംവിധാനങ്ങൾ കർശനമാക്കാൻ ഗതാഗത മന്ത്രി നിതിൻ ഗഡ്കരി നിർദേശം നൽകിയിരുന്നു. 2016ൽ 74,000 പേർ റോഡപകടങ്ങളിൽ മരണപ്പെട്ടുവെന്നാണ് കണക്കാക്കുന്നത്.
അമിത വേഗത പലപ്പോഴും അപകടങ്ങൾക്കുള്ള ഒരു പ്രധാന കാരണമാണ്. ഇത് ഒഴിവാക്കാനാണ് കാറുകളുടെ വേഗത മണിക്കൂറിൽ 80 കിലോ മീറ്റർ കടന്നാൽ മുന്നറിയിപ്പ് നൽകുന്ന സംവിധാനം നിർബന്ധമാക്കാൻ സർക്കാർ ഒരുങ്ങുന്നത്. പാർക്കിങിനിടെ ഉണ്ടാവുന്ന അപകടം ഒരുപരിധി വരെ സെൻസറുകൾ മൂലം തടയാമെന്നാണ് സർക്കാറിെൻറ കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.