കോവിഡ്: ബി.എസ് 4 കാറുകൾ വിറ്റുതീർക്കാൻ സമയം നീട്ടണമെന്ന് ഡീലർമാർ

ഡൽഹി: കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ ബി.എസ് 4 കാറുകൾ വിൽക്കാൻ രണ്ട് മാസം കൂടി സമയം നീട്ടിത്തരണമെന്ന് ആവശ ്യപ്പെട്ട് ഫെഡറേഷൻ ഒാഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ സുപ്രീംകോടതിയെ സമീപിച്ചു. നിവലിൽ മാർച്ച് 31 വ രെ മാത്രമേ ബി.എസ് 4 വാഹനങ്ങൾ വിൽക്കാൻ കഴിയൂ. എന്നാൽ, കോവിഡ് ഭീതി കാരണം ജനം പുറത്തിറങ്ങുന്നില്ലെന്നും ഇത് രാ ജ്യത്തിൻെറ സാമ്പത്തിക നിലയെ തകിടം മറിച്ചെന്നും ഇവർ ചൂണ്ടിക്കാട്ടി. ഒരാഴ്ചയായി വാഹന വിൽപ്പന കുത്തനെ ഇടിഞ്ഞി രിക്കുകയാണ്. ഏപ്രിൽ ഒന്ന് മുതൽ പരിസ്ഥിതി മലിനീകരണം കുറഞ്ഞ ബി.എസ് 6 വാഹനങ്ങൾ മാത്രമേ വിൽക്കാൻ കഴിയൂ.

മുമ്പും ഡീലേഴ്സ് അസോസിയേഷൻ ഒരു മാസം ഇളവ് അനുവദിക്കണമെന്നവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നെങ്കിലും അത് തള്ളുകയായിരുന്നു. ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്നമായതിനാൽ മാർച്ച് 31നുശേഷം ഒരു ദിവസംപോലും നീട്ടാൻ സാധിക്കില്ലെന്നാണ് ജസ്റ്റിസുമാരായ അരുൺ മിശ്ര, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്.

2018 ഒക്ടോബർ 24നായിരുന്നു ബി.എസ്-4 ഗണത്തിൽപെട്ട വാഹനങ്ങളുടെ വിൽപന നിരോധിച്ച് സുപ്രീംകോടതി ഉത്തരവിട്ടത്. 2020 മുതൽ ബി.എസ്-5 ഒഴിവാക്കി ബി.എസ്-6 മാനദണ്ഡത്തിലുള്ള വാഹനങ്ങൾ മാത്രമേ പുറത്തിറക്കാവൂ എന്ന് 2016ൽ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു.

നിരവധി വാഹനങ്ങൾ സ്റ്റോക്കുള്ളതിനാൽ വിൽപന നടത്താനുള്ള അനുമതി ഒരു മാസംകൂടി നീട്ടിനൽകണമെന്നായിരുന്നു ഡീലർമാരുടെ അന്നത്തെ ആവശ്യം. സാമ്പത്തികമാന്ദ്യംകൂടി കണക്കിലെടുത്തുള്ള അഭ്യർഥനയാണ് ഇതെന്ന് ഡീലർമാരുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോൾ ഒരു ദിവസംപോലും നീട്ടി നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

Tags:    
News Summary - car dealers requested more time to sell bs4 cars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.