സ്വിഫ്റ്റിന്‍െറ വില്‍പന 40 ലക്ഷം കടന്നു

ജപ്പാനിലെ കാര്‍ നിര്‍മാതാക്കളില്‍ മുന്‍നിരയിലുള്ള സുസുകി മോട്ടോര്‍ കോര്‍പറേഷന്‍െറ സ്വിഫ്റ്റ് കാര്‍ വില്‍പന ആഗോളതലത്തില്‍ 40 ലക്ഷം കവിഞ്ഞു. 20 ലക്ഷത്തോളം കാറുകളും വിറ്റഴിഞ്ഞത് ഇന്ത്യയില്‍. 2004ലാണ് സ്വിഫ്റ്റ് മോഡല്‍ സുസുകി പുറത്തിറക്കിയത്. ഒമ്പതു വര്‍ഷവും ഒമ്പതു മാസവും പിന്നിട്ട് 2014 ആഗസ്റ്റിലത്തെുമ്പോഴേക്കും വില്‍പന 40 ലക്ഷം കടന്നുവെന്ന് കമ്പനി വെബ്സൈറ്റില്‍ പറയുന്നു. ഇന്ത്യയില്‍ സാമ്പത്തിക വളര്‍ച്ചയത്തെുടര്‍ന്ന് വിപണി വിപുലമായതോടെ സ്വിഫ്റ്റിന്‍െറ വില്‍പന ഗണ്യമായി വര്‍ധിച്ചു. ഇതത്തേുടര്‍ന്ന്, ഹാച്ച്ബാക്കിനു പുറമെ സെഡാനുകളും ഡീസല്‍ വേരിയന്‍റുകളും പുറത്തിറക്കി. 4.42 ലക്ഷം മുതല്‍ 6.7 ലക്ഷം വരെയാണ് ഇപ്പോള്‍ സ്വിഫ്റ്റിന്‍െറ വില. സ്വിഫ്റ്റ് ആദ്യമായി നിര്‍മിച്ചതും വില്‍പന നടത്തിയതും 2004 നവംബറില്‍ ജപ്പാനിലാണ്. തുടര്‍ന്ന് ഹംഗറി, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളില്‍ നിര്‍മാണവും വിതരണവും തുടങ്ങി. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.