മമ്മൂട്ടിയുടെ താര വർണനകൾക്കൊപ്പം കേൾക്കാറുള്ള വാഹനമാണ് ടൊയോട്ട ലാൻഡ് ക്രൂസർ. കാടും മേടും മരുഭൂമിയും മഞ്ഞു പാടങ്ങളും അനായാസം താണ്ടുന്ന കൊലകൊമ്പൻ. റോഡിനെക്കാൾ ഇവനിണങ്ങുക മരുഭൂമിയാണെന്നാണ് അറബിനാട്ടിൽ പോയവർ പറയുക. ഒരുപക്ഷേ ഗൾഫുമായുള്ള മലയാളിയുടെ നിരന്തര ബന്ധം കാരണമാകാം ടൊയോട്ടയും ലാൻഡ് ക്രൂസറുമൊക്കെ നമ്മുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞത്.
ഇവരിൽ പലരോടും ലെക്സസ് എന്ന് കേട്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഒരുപക്ഷേ ഇല്ല എന്നാകും ഉത്തരം. കാരണം, ലെക്സസ് എന്നത് അസാധാരണത്വങ്ങളുള്ള ജനുസ്സാണ്. ടൊയോട്ട തങ്ങളുടെ മുഴുവൻ കഴിവുകളും ഉപയോഗിച്ച് വാർത്തെടുക്കുന്ന സുന്ദര സൃഷ്ടികൾ. ‘എൽ’ എന്ന് ദീർഘവൃത്തത്തിനുള്ളിൽ എഴുതിയതാണ് ലെക്സസ് ലോഗോ. െസഡാനുകൾ, എസ്.യു.വികൾ, ഹൈബ്രിഡുകൾ, ഹൈ പെർഫോമൻസ് വാഹനങ്ങൾ തുടങ്ങി വിപുലമാണ് ലെക്സസിെൻറ വാഹനനിര. വികസിത വിപണികളിലാണ് ലെക്സസുകൾ ധാരാളമായി വിറ്റഴിക്കപ്പെടുന്നത്. അമേരിക്കയാണ് പ്രധാന വിപണി. ലാൻഡ് ക്രൂസറും കാംമ്രിയും വരെ ആഡംബരമാകുന്ന നമ്മുടെ നാട്ടിൽ ലെക്സസുകൾ കാഴ്ചബംഗ്ലാവിലെ ഇനങ്ങൾ പോലെയാണ്. വല്ലേപ്പാഴും കണ്ടാൽ ഭാഗ്യം.
െലക്സസിെൻറ പതാകവാഹകൻ എന്നൊക്കെ പറയാവുന്ന മോഡലാണ് എൽ.എക്സ് 450ഡി. ലാൻഡ് ക്രൂസർ എൽ.സി 200െൻറ പ്ലാറ്റ്േഫാമിലാണ് നിർമാണം. ഇതൊരു പടുകൂറ്റൻ വാഹനമാണ്. ലാൻഡ് ക്രൂസറിനെ എല്ലാ അർഥത്തിലും വളർത്തിയെടുത്തതാണ് എൽ.എക്സ്. മുന്നിലെ ബൂമറാങ് രൂപമുള്ള ഗ്രില്ല് മുതൽ വെടിയുണ്ടകളെ പ്രതിരോധിക്കുന്ന ബോഡിയും കണ്ണാടിയുംവരെ ആഡംബരത്തിെൻറയും കരുത്തിേൻറയും പ്രതീകങ്ങളാണ്. ഉള്ളിൽ തടിയുടെയും തുകലിേൻറയും ആഢ്യത്വമാണ്. ജർമൻ ആഡംബര വാഹന നിർമാതാക്കളിൽനിന്ന് ടൊയോട്ടയെ വ്യത്യസ്തമാക്കുന്നത് പാരമ്പര്യം തുളുമ്പിനിൽക്കുന്ന ഇൗടുറ്റ ഉൽപന്നങ്ങളുടെ ഉപയോഗമാണ്.
പോർഷെ പോലെയോ റേഞ്ച്റോവർ പോലെയോ പച്ചപ്പരിഷ്കാരികളല്ല ലെക്സസുകൾ. നല്ല ഉയരമുള്ളതിനാൽ വാഹനത്തിന് ഉള്ളിലെത്താൻ ഫുട്ട് സ്റ്റെപ്പുകൾ ഉപയോഗിക്കേണ്ടിവരും. വലിയ വിശാലമായ സീറ്റുകളിൽ ഇരുന്നാൽ നല്ല പുറംകാഴ്ച കിട്ടും. നാല് കാമറകളിൽ നിന്നുള്ള 360 ഡിഗ്രി കാഴ്ച പാർക്കിങ് അനായാസമാക്കും. ഇൻഫോടെയ്ൻമെൻറ് സിസ്റ്റം ടച്ച്സ്ക്രീൻ ഇല്ലാത്തത്. ചില ബട്ടണുകളും ജോയ് പാഡും ഉപയോഗിച്ചുവേണം കാര്യങ്ങൾ നിയന്ത്രിക്കാൻ. പിന്നിലെ യാത്രക്കാർക്ക് 11.5 ഇഞ്ചിെൻറ രണ്ട് സ്ക്രീനുകൾ നൽകിയിട്ടുണ്ട്. നാല് േസാണുകളായി തിരിച്ച എ.സി മുക്കുമൂലകൾ തണുപ്പിക്കും. 19 സ്പീക്കറുകളുള്ള മാർക്ക് ലെവിങ്ങ്സ്റ്റൺ മ്യൂസിക് സിസ്റ്റം ഉന്നത നിലവാരമുള്ളത്. ഇൗ കാളക്കൂറ്റന് കരുത്തേകുന്നത് 4461 സി.സി വി എട്ട് ഡീസൽ എൻജിനാണ്. 265 ബി.എച്ച്.പി കരുത്തും 650 എൻ.എം ടോർക്കും ഉൽപാദിപ്പിക്കും.
പ്രധാന എതിരാളിയായ റേഞ്ച്റോവറിനെ അപേക്ഷിച്ച് ഇത് കുറവാണ്. ആറ് സ്പീഡ് ഒാേട്ടാമാറ്റിക് ട്രാൻസ്മിഷനാണ് വാഹനത്തിന്. ഒരു കാർ വാങ്ങുന്നതിേനക്കാൾ ടാങ്ക് വാങ്ങുന്നതിനോടൊക്കെയാണ് ലെക്സസിനെ ഉപമിക്കാനാവുന്നത്. അത്യാവശ്യം ബോംബുകളെയൊക്കെ ഇവൻ തടഞ്ഞു നിർത്തുകയും ചെയ്യും. എവിടെയും പോകും. ചെറിയ പുഴയൊക്കെ അനായാസം താണ്ടാം. എല്ലാറ്റിനുംകൂടി പണമൽപം കൂടുതൽ മുടക്കേണ്ടിവരുമെന്നർഥം. വില 2.32 കോടി. പിന്നൊരു ഉപദേശമുണ്ട്. മൈലേജ് ചോദിച്ച് പാവം ലെക്സസിനെ നാണംകെടുത്തരുത്, പ്ലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.