നിരത്തിലെ ചില വാഹനങ്ങൾ കാണുേമ്പാൾ നമുക്കും തോന്നിയിട്ടുണ്ടാകും, ഇതെന്താ ഇങ്ങനെയെന്ന്. കുറച്ചുകൂടി നന്നായിരുന്നെങ്കിൽ വാങ്ങാമായിരുന്നെന്നും തോന്നാം. നമ്മളിൽ അത്തരം വികാരമുണർത്തുന്ന കാറാണ് ടൊയോട്ടയുടെ എറ്റിയോസ്. ധാരാളം സാധ്യതകളുള്ള മധ്യവർഗ സെഡാനുകളുടെ കൂട്ടത്തിൽ അൽപംകൂടി മോടിയും ജാടയുമൊെക്ക കാണിച്ചിരുന്നെങ്കിൽ എറ്റിയോസ് വിൽപന എതിരാളികളെ കവച്ചുവെച്ചേനെ. നിലവിൽ ടാക്സിക്കാരുടെ പ്രിയ വാഹനമായി തുടരാനാണ് എറ്റിയോസിെൻറ വിധി. എറ്റിയോസിനെ കൂടുതൽ പരിഷ്കരിക്കാനൊന്നും താൽപര്യമിെല്ലന്ന് പലതവണ ടൊയോട്ട തെളിയിച്ചതാണ്.
എന്നാൽ , ചില നീക്കങ്ങൾ ടൊയോട്ട ഇന്ത്യക്കായി നടത്തുന്നുണ്ട്. എറ്റിയോസിനും മുകളിൽ ഒരു സെഡാൻ, സിറ്റിക്കും വെർനക്കും സിയാസിനും പോന്നൊരു എതിരാളിയെ ടൊയോട്ട അണിയറയിൽ ഒരുക്കുന്നതായാണ് സൂചന. ഇൗ വമ്പെൻറ പേര് വിയോസ്. മലേഷ്യയിലൊെക്ക നിരത്തുകളിൽ വിയോസുണ്ട്. ടൊയോട്ട പുത്തൻ കാറുമായെത്തുന്നു എന്നുെവച്ചാൽ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കാൻ ആളുണ്ടാകും.
രൂപത്തിൽ കുഞ്ഞൻ കൊറോളയാണ് വിയോസ്. ഹെഡ്ലൈറ്റുമായി ചേർന്ന് നിൽക്കുന്ന ഗ്രില്ലുകളും നടുക്ക് വലിയ ടൊയോട്ട ലോഗോയും നൽകിയിട്ടുണ്ട്. വലുപ്പമുള്ള പ്രൊജക്ടർ ഹെഡ്ലൈറ്റുകൾ ഭംഗിയുള്ളത്. വലിയ ബമ്പറിലാണ് ഫോഗ് ലാമ്പുകളും ഡെ ടൈം റണ്ണിങ് ലാമ്പുകളും പിടിപ്പിച്ചിരിക്കുന്നത്. ഡെ ടൈം റണ്ണിങ് ലാമ്പുകൾ ഹെഡ്ലൈറ്റിൽ നിന്ന് വേറിട്ട് നിൽക്കുന്നത് വ്യത്യസ്തമായൊരു പരീക്ഷണമാണ്. ഹെഡ്ലൈറ്റിന് ചുറ്റുമുള്ള കറുത്ത സ്മോക്കി ഫിനിഷ് വാഹനത്തിന് സ്പോർട്ടിനെസ്നൽകും. ഇൻഡിക്കേറ്ററോടുകൂടിയ സൈഡ് മിററുകൾ വാഹനം നിർത്തുേമ്പാൾ തനിയെ ഉള്ളിലേക്ക് മടങ്ങും.
എറ്റിയോസിനെ വികൃതമാക്കുന്ന പിൻഭാഗത്തിൽ നിന്നുള്ള മോചനമാണ് വിയോസിെൻറ വലിയ സവിശേഷത. കൊറോളയോടാണ് പുതിയ വാഹനത്തിെൻറ പിൻവശത്തിന് കൂടുതൽ സാമ്യം.വലുപ്പമേറിയ ടെയിൽ ലൈറ്റുകൾ, ഒറ്റ യൂനിറ്റെന്ന് തോന്നിക്കുമാറ് ചേർന്ന് നിൽക്കുന്ന ബമ്പർ, ടെയിൽ ലൈറ്റിന് യോജിക്കുന്ന ക്രോം ബാർ, മുകളിൽ പിന്നിലായി പിടിപ്പിച്ചിരിക്കുന്ന ഷാർക്ക് ഫിൻ ആൻറിന എന്നിവയൊക്കെ വിയോസിനെ കൂടുതൽ അഴകുള്ളതാക്കുന്നു. ഉൾവശത്തിന് കറുപ്പ് നിറമാണ് അധികവും. ഇടക്കിടക്ക് ചുവന്ന നിറത്തിലെ വരകൾ നൽകിയിട്ടുണ്ട്.
മൊത്തത്തിൽ കെട്ടിലും മട്ടിലും ആഢ്യത്വം തോന്നും. വലുപ്പം കുറഞ്ഞതെങ്കിലും വ്യക്തതയുള്ള ടച്ച് സ്ക്രീനിൽ കാമറയും നാവിഗേഷനും ഉൾെപ്പടെ എല്ലാം ലഭിക്കും. ഉരുണ്ട ഡയലുകളുള്ളതാണ് എ.സിയുടെ നിയന്ത്രണങ്ങൾ. അടിവശം അൽപം പരന്ന സ്റ്റിയറിങ് വീലിൽ അത്യാവശ്യം വേണ്ട നിയന്ത്രണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കൃത്യമായി വേർതിരിച്ച ഗിയർ ലിവർ ഷിഫ്റ്റുകൾ അനായാസമാകും. എറ്റിയോസിലെ 1.5ലിറ്റർ, നാല് സിലിണ്ടർ പെട്രോളും, 1.4ലിറ്റർ ഡി ഫോർ ഡി ഡീസൽ എൻജിനുമാകും വിയോസിന്. എൻജിൻ ട്യൂണിങ്ങിൽ മാറ്റം വരുത്തി കൂടുതൽ കരുത്തോടും മികവോടും ടൊയോട്ട നിരത്തിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡൽഹി ഒാേട്ടാ എക്സ്പോയിലായിരിക്കും വിയോസിെൻറ അരങ്ങേറ്റം. വില 8.50 മുതൽ 13.50ലക്ഷം വരെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.