ജീവിതത്തിൽ ചിലപ്പോൾ ഒരിക്കൽപോലും കാണാനാകാത്ത വസ്തുക്കളെപ്പറ്റി നാമെന്തിനാണ് അറിയുന്നത്. ആഹ്ലാദം പകരുന്ന അറിവുകൾ എന്ന നിലക്ക് ലഭിക്കുന്ന സംതൃപ്തിയാകാം കാരണം. ഇങ്ങനെയും ചിലതുണ്ട് എന്ന വിവരവും പ്രധാനമാണ്. ഇനി പറയാൻ പോകുന്ന വാഹനം അസാധാരണത്വങ്ങളുടെ തമ്പുരാനാണ്. സാധാരണക്കാരെൻറ വന്യഭാവനക്കും അതീതമായ ചില അക്കങ്ങൾ കൊണ്ടാണീ വാഹനത്തെ അടയാളപ്പെടുത്തുന്നത്. യന്ത്ര വൈദഗ്ധ്യങ്ങളുടെ കാലത്തെ ഇൗ അദ്ഭുത വസ്തുവിനെ നാം ബ്യൂഗാട്ടി ഷിറോൺ എന്ന് വിളിക്കും.
നിരത്തിലൂടെ പായുന്ന ലോകത്തെ ഏറ്റവും വേഗത കൂടിയ വാഹനമാണിത്. നമ്മുടെ കാലത്തെ ഏറ്റവും മികച്ച കാറുകൾ ഉണ്ടാക്കുന്ന കമ്പനികളിലൊന്നാണ് ബ്യൂഗാട്ടി. ഫ്രാൻസിലെ മൊൾഷേം കേന്ദ്രമാക്കി 1909ൽ തുടങ്ങിയ സ്ഥാപനം അന്നേ ശ്രദ്ധിച്ചിരുന്നത് അതിവേഗപ്പാതകളിലായിരുന്നു. നിരവധി ഉയർച്ച താഴ്ച്ചകളിലൂടെ കടന്നുപോയ ബ്യൂഗാട്ടിയുടെ ആധുനികകാലം ആരംഭിക്കുന്നത് 1998ൽ ജർമൻ വാഹന നിർമാതാവായ ഫോക്സ്വാഗെൻറ കടന്നുവരവോടെയാണ്. വെയ്റോണെന്ന അദ്ഭുത യന്ത്രത്തിനെ നിർമിച്ചുകൊണ്ടാണ് ബ്യൂഗാട്ടി അന്ന് തിളങ്ങിയത്.
1000 കുതിരശക്തിയുള്ള കാറായിരുന്നു വെയ്റോൺ. വെയ്റോണിെൻറ കുതിപ്പുകണ്ട് അമ്പരപ്പടങ്ങാത്ത ലോകത്തിന് ഏറെത്താമസിയാതെ ബ്യൂഗാട്ടി ഷിറോണിനെ നൽകി. ഇത്തവണ കുതിരശക്തി 1500 ആയിരുന്നു. ഷിറോണൊരു ഹൈപ്പർ കാറാണ്. ഡബ്ല്യൂ ആകൃതിയിൽ ഘടിപ്പിച്ച 16 സിലിണ്ടറുകളുള്ള എൻജിനാണ് വാഹനത്തിന്. കൃത്യമായി പറഞ്ഞാൽ 7993 ക്യൂബിക് കപ്പാസിറ്റിയും 1600എൻ.എം ടോർക്കുമുണ്ട്. രണ്ട് ഘട്ടമായി പ്രവർത്തിക്കുന്ന നാല് ടർബോ ചാർജറുകളാണ് ഷിറോണിെൻറ നിരന്തര കുതിപ്പിന് കാരണം. ഷിറോണിെൻറ ചലന വേഗമാണ് ശ്രദ്ധേയം. 2.4 സെക്കൻഡുകൊണ്ട് ഷിറോൺ നിശ്ചലാവസ്ഥയിൽനിന്ന് 100 കി.മീറ്റർ വേഗതയിലെത്തും. 200 കി.മീറ്ററിലെത്താൻ 6.1 സെക്കൻഡും 300 ന് 13.1 സെക്കൻഡും മതി. 400 കി.മീറ്റർ എന്ന മാന്ത്രിക അക്കത്തിൽ 32.6 സെക്കൻഡ് കൊണ്ടെത്തും. 400ഉം കടന്ന് പിന്നെയും നിലനിൽക്കുന്ന കുതിപ്പും ഇൗ മാന്ത്രികെൻറ പ്രത്യേകതയാണ്. 420 കി.മീറ്ററാണ് പരമാവധി വേഗം.
2621 മീറ്റർ നേർരേഖയിലെ ട്രാക്കുണ്ടെങ്കിൽ 400 കി.മീറ്റർ വേഗമാർജിക്കാൻ ഷിറോണിനാകും. ഇൗ കാളക്കൂറ്റെൻറ നിശ്ചലാവസ്ഥയിലേക്കുള്ള മടക്കവും പ്രത്യേകതകളുള്ളതാണ്.
പരമാവധി വേഗത്തിൽനിന്ന് പൂർണമായ നിശ്ചലതയിലേക്കെത്താൻ 9.1 സെക്കൻഡ് മതി. മുന്നിലെ 420ഉം പിന്നിലെ 400ഉം എം.എം കാർബൺ സിറാമിക് ബ്രേക്കുകളാണ് ഷിറോണിനെ ‘നിലക്ക് നിർത്തു’ന്നത്. ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് എപ്പോഴും എന്തിനും സജ്ജം. അകത്തും പുറത്തും ആഡംബര തികവാർന്ന വാഹനത്തിൽ രണ്ടുപേർക്ക് സഞ്ചരിക്കാം. 4.5 എന്ന ‘മാന്യമായ’ മൈലേജും ഷിറോൺ നൽകും. വില അൽപം കൂടുതലാണ്.
ആകെ 500 എണ്ണം മാത്രം നിർമിക്കുന്ന ഇൗ വിസ്മയ സൃഷ്ടി സ്വന്തമാക്കണമെങ്കിൽ 30 കോടി ഇന്ത്യൻ രൂപ മുടക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.