എസ്.യു.വികളിലെ വമ്പൻമാർ വിറക്കുമോ? ഹെക്ടർ ഇന്ത്യയിൽ

ബ്രിട്ടീഷ് വാഹന നിർമാതാക്കളായ മോറിസ് ഗാരേജ്(എം.ജി)യുടെ ഇന്ത്യയിലെ ആദ്യ മോഡലായ ഹെക്ടർ പുറത്തിറങ്ങി. 12.18 ല ക്ഷം മുതൽ 16.88 ലക്ഷം വരെയാണ് ഹെക്ടറിൻെറ വിവിധ വേരിയൻറുകളുടെ വില. സ്റ്റയിൽ, സൂപ്പർ, സ്മാർട്ട്, ഷാർപ്പ് എന്നി ങ്ങനെയാണ് ഹെക്ടറിൻെറ വിവിധ വേരിയൻറുകൾ. 120 ഷോറൂമുകളാണ് എം.ജിക്ക് ഇന്ത്യയിലുള്ളത്. സെപ്റ്റംബറിനുള്ളിൽ ഷേ ാറുമുകളുടെ എണ്ണം 250 ആയി വർധിപ്പിക്കുകയാണ് ലക്ഷ്യം.

ഇന്ത്യയിലെ കണക്റ്റഡ് എസ്.യു.വിയെന്ന ഖ്യാതിയുമായാണ് ഹെക്ടർ വിപണിയിലേക്ക് എത്തുന്നത്. 10.4 ഇഞ്ച് വലിപ്പമുള്ള ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം വഴി വാഹനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിയന്ത്രിക്കാം. നാവിഗേഷൻ, ജിയോ ഫെൻസിങ്, എമർജൻസി റെസ്പോൺസ്, പ്രീ-ലോഡഡ് എൻറർടെയിൻമെൻറ് കണ്ടൻറ്, ഒ.ടി.എ അപ്ഡേറ്റ് തുടങ്ങിയവ ഇതിലൂടെ ലഭ്യമാകും. മൊബൈൽ ഫോൺ ഉപയോഗിച്ചും ഹെക്ടറിനെ നിയന്ത്രിക്കാം. എയർടെൽ നൽകുന്ന ഇ-സിമ്മും എസ്.യു.വിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാറിൻെറ വാറണ്ടി കഴിയും വരെ എയർടെൽ സിമ്മിൻെറ സേവനം സൗജന്യമായിരിക്കും.

ഫിയറ്റിൻെറ 2.0 ലിറ്റർ ഡീസലാണ് ഹെക്ടറിൻെറ ഏറ്റവും ശക്തികൂടിയ എൻജിൻ. 168 ബി.എച്ച്.പി കരുത്തും 350 എൻ.എം ടോർക്ക് ഡീസൽ എൻജിനിൽ നിന്ന് ലഭിക്കും. 1.5 ലിറ്റർ ഫോർ സിലിണ്ടർ ടർബോ ചാർജ് പെട്രോൾ എൻജിനിൽ നിന്ന് 141 ബി.എച്ച്.പി കരുത്തും 250 എൻ.എം ടോർക്കും ലഭിക്കും. മാനുവലായിരിക്കും ട്രാൻസ്മിഷൻ. ഇതിനൊപ്പം 48 വോൾട്ടിൻെറ മിഡ് ഹൈബ്രിഡ് സിസ്റ്റവും കൂടിച്ചേർന്ന ഹൈബ്രിഡ് ഹെക്ടറും എം.ജി പുറത്തിറക്കും. ഹൈബ്രിഡ് മോഡലിനൊപ്പം ആറ് സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനാണ് ഉൾപ്പെടുത്തുക. ഹൈബ്രിഡ് എൻജിനിൽ 20 എൻ.എം ടോർക്ക് അധികമായി ലഭിക്കും. മലിനീകരണം 12ശതമാനം കുറക്കുകയും ചെയ്യും. എ.ബി.എസ്, ഇ.ബി.ഡി, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ട്രാക്ഷൻ കൺട്രോൾ, ഫ്രണ്ട് പാർക്കിങ് സെൻസറുകൾ, സ്പീഡ് വാണിങ് അലേർട്ട് എന്നിവ സുരക്ഷക്കായും ഉൾക്കൊള്ളിച്ചിട്ടുണ്ട്. അടുത്ത വർഷത്തോടെ ഏഴ് സീറ്റർ എസ്.യു.വി പുറത്തിറക്കാനാണ് എം.ജിയുടെ പദ്ധതി പദ്ധതി.

Tags:    
News Summary - MG Hector Launched In India; Prices Start At ₹ 12.18 Lakh-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.