മുംബൈ: ഇന്ത്യൻ എം.യു.വി വിപണിയിലെ കിരീടം വെക്കാത്ത രാജാവാണ് ഇന്നോവ. യാത്ര സുഖത്തിെൻറ കാര്യത്തിൽ ഇന്നോവയെ വെല്ലാൻ പോന്ന എം.യു.വികൾ കുറവാണ്. നിരവധി കമ്പനികൾ ഇന്നോവയെ വെല്ലുവിളിച്ച പല മോഡലുകളും വിപണിയിലിറക്കിയെങ്കിലും ഇന്നോവയുടെ ജനപ്രീതിക്ക് ഇടിവ് സംഭവിച്ചില്ല. ഇപ്പോൾ ഇന്നോവയെ അക്ഷ്രരാർഥത്തിൽ വെല്ലുവിളിക്കുകയാണ് കിയ മോേട്ടാഴ്സ്. കാർണവിൽ എന്ന എം.യു.വിയാണ് ഇന്ത്യയിൽ ഇന്നോവക്കെതിരായ കിയയുടെ തുറുപ്പുചീട്ട്.
ഡൽഹി ഒാേട്ടാ എക്സ്പോയിലായിരുന്നു കിയയുടെ കരുത്തൻ എം.യു.വി ആദ്യമായി അവതരിപ്പിച്ചത്. ഇന്നോവയെക്കാൾ നീളവും വീതിയും കൂടുതലാണ് കിയ കാർണിവെല്ലിന്. എന്നാൽ ഉയരക്കൂടുതൽ ഇന്നോവക്ക് തന്നെയാണ്. രാജ്യാന്തര വിപണിയിൽ 7 സീറ്റ്, 8 സീറ്റ്, 11 സീറ്റ് ഫോർമാറ്റുകളിൽ കാർണിവെൽ ലഭ്യമാണ്. എങ്കിലും ഇന്ത്യയിൽ എത്ര സീറ്റുള്ള വേരിയൻറാണ് കമ്പനി അവതരിപ്പിക്കുക എന്നത് സംബന്ധിച്ച് വ്യക്തതയായിട്ടില്ല.
3.3 ലിറ്റർ വി 6 എൻജിനും 2.2 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എൻജിനുമാണ് കിയ കാർണിവെല്ലിന് ഉണ്ടാവുക. ആറ് സ്പീഡ് ഒാേട്ടാമാറ്റിക്കാണ് ട്രാൻസ്മിഷൻ. 270 ബി.എച്ച്.പി കരുത്തും 318 എൻ.എം ടോർക്കും കിയ കാർണവെല്ലിൽ നിന്ന് ലഭിക്കും. 200 ബി.എച്ച്.പി കരുത്തും 440 എൻ.എം ടോർക്കും ഡീസൽ എൻജിനിൽ നിന്നും ലഭ്യമാവും.
സ്റ്റിയറിങ്ങിൽ തന്നെയുള്ള കൺട്രോൾ, 7 ഇഞ്ച് കളർ ഇൻസ്ട്രുമെേൻറഷൻ ക്ലസ്റ്റർ, 12 തരത്തിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, 3 സോൺ ക്ലൈമറ്റ് കംട്രോൾ, മൾട്ടിപ്പിൾ യു.എസ്.ബി ചാർജിങ് പോയിൻറ്, രണ്ട് സൺറൂഫുകൾ, പാർക്കിങ് സെൻസർ, റിവേഴ്സ് കാമറ തുടങ്ങിയ ഫീച്ചറുകൾ കാറിൽ കിയ നൽകിയിട്ടുണ്ട്. സുരക്ഷക്കായി ഫ്രണ്ട്, കർട്ടൻ എയർബാഗുകൾ നൽകിയിട്ടുണ്ട്. ക്രോസ് ട്രാഫിക് അലർട്ട്, ബ്ലൈണ്ട് സ്േപാട് ഡിറ്റക്ഷൻ സിസ്റ്റം, ഹിൽസ്റ്റാർട്ട് അസിസ്റ്റ്, ഇ.എസ്.സി എന്നിവയാണ് മറ്റ് സുരക്ഷ സംവിധാനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.