എന്നും റെനോയുടെ നിഴലുകളായിരുന്നു നിസാെൻറയും ഡാട്സണിെൻറയും വാഹനങ്ങൾ. ഡസ്റ്ററും ക്വിഡും വിപണി വാഴുേമ്പാഴും ടെറാനോയും റെഡി ഗോയും അരികിൽ ഒതുങ്ങി നിന്നു. രൂപത്തിൽ മാത്രമാണ് ഇൗ വാഹനങ്ങൾ തമ്മിൽ വ്യത്യാസമുള്ളതെങ്കിലും നാട്ടുകാർക്ക് പ്രിയം റെനോേയാടായിരുന്നു. കുഞ്ഞൻ കാറുകളിൽ മാരുതിയുെട വാഹനങ്ങളെപ്പോലും മലർത്തിയടിക്കാൻ തക്ക കരുത്തനാണിപ്പോൾ ക്വിഡ്. ഇതേ ക്വിഡിെൻറ ജനിതക ഗുണങ്ങൾ പേറുന്ന റെഡി ഗോയും തേൻറതായ ഇടം വിപണിയിൽ സ്വന്തമാക്കിയിട്ടുണ്ട്. സ്പോർട്ടി എന്ന വിളിക്കാവുന്ന രൂപവും വിലയിലെ മിതത്വവുമാണ് റെഡി ഗോയെ ആകർഷകമാക്കുന്നത്.
ക്വിഡിന് പിന്നാലെ ഒാേട്ടാമാറ്റിക് റെഡി ഗോ പുറത്തിറക്കാനുള്ള തീരുമാനത്തിലാണിപ്പോൾ ഡാട്സൺ. ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ട്. 10,000 രൂപ നൽകിയാൽ റെഡി േഗാ ബുക്ക് ചെയ്യാം. ജനുവരി 23നാണ് ഒൗദ്യോഗികമായി പുറത്തിറങ്ങുക. എ.എം.ടി സാേങ്കതികതയിലാണ് വാഹനം വരുക. 1.0 ലിറ്റർ എൻജിൻ 68 ബി.എച്ച്.പി കരുത്ത് ഉൽപാദിപ്പിക്കും.
ക്വിഡിെൻറ മാതൃകയിൽ ഗിയർ ലിവർ ഒഴിവാക്കി കറങ്ങുന്ന വലിയ സ്വിച്ച് ഉൾപ്പെടുത്തുമോ എന്നത് ഇനിയും വെളിപ്പെട്ടിട്ടില്ല.
മാരുതി ആൾേട്ടായുടെ എ.എം.ടി സംവിധാനംപോലെ ഡ്രൈവർക്ക് ഗിയർ മാറ്റാൻ കഴിയില്ലെന്ന പോരായ്മ ക്വിഡിനുണ്ടായിരുന്നു. റെഡി ഗോയിൽ ഇത് പരിഹരിക്കപ്പെടുമോ എന്ന് കണ്ടറിയാം. മാനുവൽ വാഹനത്തിൽ നിന്ന് അകത്തും പുറത്തും മറ്റ് മാറ്റങ്ങളൊന്നും പ്രതീക്ഷിക്കപ്പെടുന്നില്ല. സാധാരണ വാഹനത്തിൽ നിന്ന് 30,000 രൂപ വരെ കൂടുതൽ വിലയുണ്ടാകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.