കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഇന്ത്യയില്‍ എത്ര സ്കൂട്ടറുകള് വിറ്റഴിഞ്ഞിട്ടുണ്ടാകും. അഞ്ച് ലക്ഷം, 10ലക്ഷം? അല്ല, 28 ലക്ഷത്തിലധികം സ്കൂട്ടറുകളാണ് (ബൈക്കുകളല്ല) ഈ കാലയളവില്‍ നമ്മുടെ നിരത്തിെലത്തിയത്. സ്കൂട്ടറുകള്ക്കിപ്പോള് നല്ലകാലമാണ്. ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയുടെ 35 ശതമാനവും സ്കൂട്ടറുകളാണ് കൈയടക്കിയിരിക്കുന്നത്. അത് ക്രമാനുഗതമായി വളരുകയുമാണ്. ബൈക്കുകളെയും മോപഡുകളെയും അപേക്ഷിച്ച് 18 ശതമാനത്തിെൻറ ഉയര്‍ച്ചയാണ് അഞ്ച് മാസത്തിനിടെ സ്കൂട്ടര്‍ വിപണിക്കുണ്ടായത്. ഹോണ്ട ആക്ടിവയാണ് വിൽപനയിലെ നേതാവ്. 3,35,595 ആക്ടിവകള്‍ മാത്രം ഹോണ്ടയുടേതായി നിരത്തിലിറങ്ങി. ഡിയോ, ഗ്രാസ്യ, ക്ലിക്ക്, ഏവിയേറ്റര്‍ തുടങ്ങിയവ അല്ലാതെയും വിറ്റഴിഞ്ഞു. ഇൗ നല്ല കാലത്തിലേക്കാണ് ടി.വി.എസ് എൻടോർക്കുമായി എത്തുന്നത്. യുവത്വവും സ്റ്റൈലും കരുത്തും ഒത്തിണങ്ങിയ വാഹനമാണ് എൻടോർക്.
രൂപത്തിൽ യമഹ റേയോടാണ് സാമ്യം. റഡാറുകളെ വെട്ടിച്ച് യുദ്ധക്കളത്തിൽ മിന്നൽപ്പിണറുകൾ തീർക്കുന്ന സ്െറ്റൽത്ത് യുദ്ധവിമാനങ്ങളാണ് എൻടോർക്കിെൻറ രൂപകകൽപനയിൽ മാതൃകയാക്കിയതെന്നാണ് ടി.വി.എസ് എൻജിനീയർമാർ പറയുന്നത്. ലോകത്തെ സകലമാന ചതുരക്കഷണങ്ങളും എടുത്തുെവച്ചപോലത്തെ രൂപമാണ് സ്കൂട്ടറിന്. വി. ആകൃതിയിലുള്ള ഹെഡ്ലൈറ്റുകൾ എൽ.ഇ.ഡി അല്ലെന്ന കുറവുണ്ട്. ഇൗ കുറവ് പരിഹരിക്കാനാകാം എൽ.ഇ.ഡി ഡെ ടൈം റണ്ണിങ്ങ് ലാമ്പുകൾ നൽകിയിട്ടുണ്ട്.
സങ്കീർണതകളില്ലാത്ത മുൻവശം യുവത്വാനുഭവം ആണ് നൽകുന്നത്. പിന്നിൽ ടി ആകൃതിയിലുള്ള ടെയിൽ ലൈറ്റുകളാണ്. ഇവിടെ എൽ.ഇ.ഡികൾ ഉപയോഗിച്ചിരിക്കുന്നു. അനുകരണങ്ങൾ ആരോപിക്കപ്പെടാൻ ഇടയില്ലാത്ത രൂപകൽപനയാണ് പിൻഭാഗത്തിന്. കൂർത്ത അഗ്രങ്ങളും കറുത്ത പ്ലാസ്റ്റിക്കിെൻറ സാന്നിധ്യവും വേറിട്ട രൂപഭംഗി നൽകുന്നുണ്ട്. തടിച്ചുരുണ്ട പുകക്കുഴൽ, മനോഹരമായ അലോയ്വീലുകൾ, മൊത്തം ഡിജിറ്റലായ കൺസോൾ, ഇന്ധന ലാഭത്തിനും സൗകര്യത്തിനും വേണ്ടി കിൽ സ്വിച്ച്, പാസ് ലൈറ്റ് സ്വിച്ച്, റിസർവ് ഫ്യൂവൽ ലൈറ്റ്, പവർ, എക്കോമോഡ് ഇൻഡിക്കേറ്റർ, യു.എസ്.ബി ചാർജർ തുടങ്ങിയ സവിശേഷതകളും എൻടോർക്കിലുണ്ട്.
ഇന്ധനം നിറക്കാനുള്ള സൗകര്യം പുറമെ നൽകിയതും മികച്ച നീക്കമാണ്. സാധനങ്ങൾ സുക്ഷിക്കാൻ 21 ലിറ്റർ സ്ഥലമാണ് സീറ്റിനടിയിൽ നൽകിയിരിക്കുന്നത്്. 125 സി.സി എൻജിൻ മികച്ച യാത്രാനുഭവം നൽകും. 80 കിലോമീറ്റർ വേഗതയിൽവരെ ഒട്ടും വിറയലില്ലാത്ത യാത്രയാണ് വാഹനം നൽകുന്നത്. ടി.വി.എസിെൻറ തന്നെ ജൂപ്പിറ്ററിൽ നിന്നുള്ള മുന്നോട്ടുപോക്ക് എൻജിനിൽ കാണാനാകും. ടി.വി.എസ് എൻജിനീയർമാർ അവകാശപ്പെടുന്നത് എൻടോർക്കിെൻറ അഞ്ച് ഇഞ്ച് ഡിജിറ്റൽ കൺസോളിന് 30 വ്യത്യസ്ത വിവരങ്ങൾ രേഖപ്പെടുത്താനാകുമെന്നാണ്.
ലാപ് മീറ്റർ, ആക്സിലറേഷൻ റെക്കോർഡർ, ടോപ് സ്പീഡ് റെക്കോർഡർ, സർവിസ് റിമൈൻഡർ തുടങ്ങിയവ കൺസോളിലുണ്ട്. എൻജിൻ താപനില, ശരാശരി വേഗം എന്നിവയും അറിയാനാകും. എൻടോർക്കിനെ കുടുതൽ സ്മാർട്ടാക്കാൻ എക്സോനെറ്റ് സംവിധാനവും നൽകിയിട്ടുണ്ട്. ബ്ലൂടൂത്ത് വഴി സ്മാർട്ട്ഫോണിനെ ഇൻസ്ട്രുമെൻറ് കൺസോളുമായി ബന്ധിപ്പിക്കുന്ന വിദ്യയാണിത്. ഫോണിലേക്ക് വരുന്ന കോളുകൾ, മെസേജുകൾ, ഫോൺ ബാറ്ററി, സിഗ്നൽ സെ്ട്രങ്ത്, പാർക്കിങ് ലൊക്കേഷൻ എന്നിവയൊക്കെ ഇതിലൂടെ അറിയാം. മാപ് മൈ ഇന്ത്യയുമായി ചേർന്ന് നാവിഗേഷൻ സംവിധാനവും ടി.വി.എസ് നൽകുന്നുണ്ട്.
ഇത്രയും കിട്ടുമെങ്കിൽ വേറെന്ത് വേണമെന്ന് ചിന്തിക്കുകയാണാ, എങ്കിൽ നിങ്ങൾക്കുള്ളതാണ് എൻടോർക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.