കുവൈത്ത് സിറ്റി: റോഡുകളില്‍ അശ്രദ്ധമായി വാഹനമോടിക്കുന്നവരും ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരും ശ്രദ്ധിക്കുക. ഇത്തരം വാഹനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ പിടിച്ചെടുക്കും. ഇതിനായുള്ള നടപടി ആഭ്യന്തര മന്ത്രാലയം ആരംഭിച്ചു. മനഃപൂർവം ഗതാഗതം തടസ്സപ്പെടുത്തല്‍, അശ്രദ്ധമായോ അപകടകരമായോ വാഹനമോടിക്കുക, നിരോധിത പ്രദേശങ്ങളില്‍ പാര്‍ക്കിങ് എന്നിവ ഉള്‍പ്പെടെയുള്ള ഗുരുതരമായ നിയമലംഘനങ്ങള്‍ക്ക് രണ്ട് മാസം വരെ വാഹനം കണ്ടുകെട്ടും.
പിഴ അടക്കമുള്ള നിയമനടപടികൾ പൂർത്തിയാക്കിയാലേ വാഹനം തിരികെ ലഭിക്കൂ. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ട്രാഫിക് വകുപ്പ് പുറപ്പെടുവിച്ചു. എല്ലാ അസിസ്റ്റന്റ് ഡയറക്ടര്‍മാരും വകുപ്പ് മേധാവികളും ട്രാഫിക് ഓഫിസര്‍മാരും നിർദേശങ്ങള്‍ പൂര്‍ണമായി നടപ്പാക്കണമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. നിർദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്കി.റോഡ് സുരക്ഷ വര്‍ധിപ്പിക്കാനും നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാനുമുള്ള നടപടികളുടെയും ഭാഗമായാണ് നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.