വമ്പിച്ച വിലക്കുറവുമായി മാരുതി; ബലേനോ, ബ്രെസ്സ, സ്വിഫ്റ്റ് മോഡലുകൾക്ക് ബാധകം

കോവിഡ് പ്രതിസന്ധികാലത്ത് വമ്പിച്ച വിലക്കിഴിവുമായി മാരുതി സുസുകി. രാജ്യത്തെ തിരഞ്ഞെടുത്ത ഡീലർഷിപ്പുകൾ വഴി കമ്പനിയുടെ വിവിധ മോഡലുകൾ വില കുറച്ച് വിൽക്കും. മാരുതിയുടെ നെക്സ, അരീന ഡീലർഷിപ്പുകളിൽ എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്കൗണ്ട്, മുൻകൂർ ക്യാഷ് ഡിസ്കൗണ്ട് എന്നിവ വഴിയാണ് ആനുകൂല്യങ്ങൾ നൽകുന്നത്. 2021 മേയിലായിരിക്കും വിലക്കിഴിവ് ബാധകമായിരിക്കുക.

നെക്സ

മാരുതിയുടെ ഇഗ്നിസ് മോഡലിന് 15,000 രൂപ എക്സ്ചേഞ്ച് ബോണസ് പ്രഖ്യാപിച്ചിട്ടുണ്ട്. 3,000 രൂപ കോർപ്പറേറ്റ് കിഴിവ്, 12,500 രൂപ വരെ ക്യാഷ് ഡിസ്കൗണ്ട് എന്നിവയും ഇഗ്നിസിന് ലഭിക്കും. 3,000 രൂപ കോർപ്പറേറ്റ് കിഴിവിലും 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസിലും 12,500 രൂപ വരെ ക്യാഷ് ഡിസ്കൗണ്ടിലും ബലെനോയും ലഭ്യമാണ്. എസ്-ക്രോസിന് 15,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 5,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടും 15,000 രൂപ എക്സ്ചേഞ്ച് ബോണസും വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രീമിയം സെഡാനായ സിയാസിന് 15,000 രൂപ എക്സ്ചേഞ്ച് ബോണസ്, 10,000 രൂപ മുൻകൂർ ക്യാഷ് ഡിസ്കൗണ്ട്, 5,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ നൽകും. സിയാസിെൻറ എക്സ്എൽ 6 വേരിയൻറിന് 4,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്കൗണ്ട് മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്.

അരീന

മാരുതിയുടെ ഹാച്ച്ബാക്ക് സ്വിഫ്റ്റിെൻറ എല്ലാ മോഡലുകളും 20,000 രൂപ എക്സ്ചേഞ്ച് ബോണസും 10,000 രൂപ ക്യാഷ് ഡിസ്കൗണ്ടും വാഗ്ദാനം ചെയ്യുന്നു. വാഗൺ ആറിന് 15,000 രൂപ എക്സ്ചേഞ്ച് ബോണസും 8,000 രൂപ ക്യാഷ് ഡിസ്കൗണ്ടും ലഭ്യമാണ്. മോഡലിന്റെ സി‌എൻ‌ജി പതിപ്പുകൾ‌ക്ക് 5,000 രൂപ അധിക കിഴിവ് ലഭിക്കും. എൻ‌ട്രി ലെവൽ ഇക്കോ മോഡലിൽ 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 10,000 രൂപ ക്യാഷ് ഡിസ്കൗണ്ടും നൽകുന്നുണ്ട്. ഹാച്ച്ബാക്കിന്റെ എൽ‌എക്‌സി ട്രിം 20,000 രൂപ അധിക കിഴിവോടെ ലഭ്യമാണ്. ജനപ്രിയ വിറ്റാര ബ്രെസയുടെ ഇസഡ്എക്സ്ഐ പ്ലസ്, ഇസഡ്എക്സ്ഐ വേരിയൻറുകൾ 20,000 രൂപ ക്യാഷ് ഡിസ്കൗണ്ടുമായി ലഭ്യമാണ്. മോഡലിന്റെ വിഎക്സ്ഐ, എൽഎക്സ്ഐ പതിപ്പുകൾക്ക് 10,000 രൂപ കിഴിവ് ലഭിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.