സ്പെയർ പാർട്സ് വ്യവസായം തകർച്ചയിൽ; വിൽപ്പനയിൽ 11.7 ശതമാനം ഇടിവ്

ന്ത്യയിലെ സ്പെയർ പാർട്സ് വ്യവസായം തകർച്ചയിൽ. കഴിഞ്ഞ സാമ്പത്തിക വർഷം വിൽപ്പനയിൽ 11.7 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി ഓട്ടോമോട്ടീവ് കോമ്പോനൻറ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എ.സി‌.എം‌.എ) അറിയിച്ചു.

കയറ്റുമതിയിലും കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 3.2 ശതമാനത്തിെൻറ കുറവുണ്ട്. കഴിഞ്ഞവർഷത്തെ കയറ്റുമതി 1.06 ലക്ഷം കോടിയായിരുന്നെങ്കിൽ ഇപ്പോഴത് 1.02 ലക്ഷം കോടിയായി കുറഞ്ഞിട്ടുണ്ട്. യൂറോപ്യൻ വിപണിയിലേക്കാണ് ഇന്ത്യയിൽ നിന്ന് ഏറ്റവുംകൂടുതൽ സ്പെയർ പാർട്സ് കയറ്റുമതി ചെയ്യുന്നത്. 11 ശതമാനം ഇടിവാണ് അവിടെ സംഭവിച്ചത്.

ഇറക്കുമതിയിലും 11.4 ശതമാനത്തിെൻറ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഏഷ്യ വിപണിയിൽ നിന്നാണ് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ 65 ശതമാനവും നടക്കുന്നത്. അവിടെ ഏഴ് ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. ലോക്ഡൗണോടൊപ്പം തെറ്റായ സാമ്പത്തിക നയങ്ങളുമാണ് സ്പെയർ പാർട് വിപണി തകർത്തതെന്ന് എ.സി.എം.എ പറയുന്നു.

സ്പെയർ പാർട്സ് മേഖലയിലുടനീളം 18 ശതമാനം ഏകീകൃത ജിഎസ്.ടി നിരക്ക് വേണമെന്നാണ് എ.സി.എം.എ കാലങ്ങളായി ആവശ്യപ്പെടുന്നത്. നിലവിൽ 60 ശതമാനം വാഹന ഘടകങ്ങൾക്ക് 18 ശതമാനം ജിഎസ്ടി നിരക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇരുചക്രവാഹനങ്ങളും ട്രാക്ടർ ഘടകങ്ങളുമടങ്ങിയ ബാക്കി 40 ശതമാനത്തിനും 28 ശതമാനം ജി.എസ്.ടി നൽകണം. ഏകീകൃത നികുതി നിരക്ക് മാന്ദ്യത്തിെൻറ ആഘാതം കുറക്കാൻ സഹായിക്കുമെന്ന് മേഖലയിലുള്ളവർ പറയുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.