ദോഹ: രാജ്യത്ത് അമിതവണ്ണമുള്ളവരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കേ ഡാനിഷ് മൾട്ടിനാഷണൽ ഫാർമസ്യൂട്ടിക്കൽ കമ്പനി വികസിപ്പിച്ച പുതിയ വാക്സിൻ ഖത്തറിലെത്തി. നിലവിൽ ഇത് ഹമദ് മെഡിക്കൽ കോർപറേഷന് കീഴിൽ മാത്രമേ ലഭ്യമാകുകയുള്ളൂവെങ്കിലും വരും മാസങ്ങളിൽ രാജ്യത്തെ സ്വകാര്യ ആശുപത്രികളിലും ഫാർമസികളിലും ലഭ്യമാകും. ഡോക്ടറുടെ കുറിപ്പോടെയെത്തുന്ന ആർക്കും മരുന്ന് വാങ്ങാൻ സാധിക്കും. ദി സാക്സേൻഡ എന്ന പേരിലാണ് വാക്സിൻ അറിയപ്പെടുന്നത്.
വേദനാജനകമായ ഇഞ്ചക്ഷനാണ് സാക്സേൻഡ വാക്സിൻ. 18 വയസ്സ് പൂർത്തിയായവർക്ക് മാത്രമേ വാക്സിൻ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. മാസത്തിലെ ഒരു വാക്സിന് 1481 റിയാലാണ് വിലവരുന്നത്. ഖത്തറിലെ 72.2 ശതമാനം പ്രായപൂർത്തിയായവരും അമിതഭാരത്താൽ ബുദ്ധിമുട്ടനുഭവിക്കുന്നവരാണെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് പ്രകാരം 10 പേരിൽ ഏഴ് പേരും അമിതഭാരത്താൽ ബുദ്ധിമുട്ടനുഭവിക്കുമ്പോൾ അതിൽ മൂന്ന് പേർ അമിതവണ്ണം കാരണം രോഗികളാണ്. സ്ത്രീകളിൽ ഇത് നാല് പേരായി വർധിക്കും. ഉയർന്ന രക്ത സമ്മർദ്ദം, മാനസിക പ്രയാസങ്ങൾ, അമിതമായ ഉൽകണ്ഠ, പ്രമേഹം2 തുടങ്ങിയ അമിതഭാരവുമായി ബന്ധപ്പെട്ട രോഗങ്ങളാൽ അധികപേരും ബുദ്ധിമുട്ടുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.