പ്രതീകാത്മക ചിത്രം
‘വായിൽ ചെറിയൊരു മുറിവുണ്ടായിരുന്നു. ആദ്യം ചെറിയ കാര്യമാണെന്ന് കരുതി. രണ്ടു മൂന്ന് ആഴ്ചയായി മാറാത്തപ്പോൾപോലും ഗൗനിച്ചില്ല. ഭക്ഷണം കഴിക്കുമ്പോൾ വേദന തോന്നി, പിന്നീട് രക്തസ്രാവവും തുടങ്ങി. ഡോക്ടറെ കാണാൻ പോയപ്പോൾ കിട്ടിയ മറുപടി വായിലെ കാൻസറിന്റെ പ്രാരംഭ ഘട്ടം എന്ന്.’ ഒരു 48കാരന്റെ കഥയാണിത്. കേരളത്തിലെ പലരും അനുഭവിക്കുന്ന യാഥാർഥ്യത്തിന്റെ പ്രതിഫലനം.
കേരളത്തിൽ കൂടുതലായി കണ്ടുവരുന്ന കാൻസറുകളിൽ ഒന്നാണ് വായിലെ കാൻസർ. ആൺകുട്ടികളിലും, മധ്യവയസ്കരിലും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗമാണിത്. നാഷനൽ കാൻസർ രജിസ്ട്രിയിലെ വിവരങ്ങൾ പ്രകാരം, കേരളത്തിലെ മുഴുവൻ കാൻസർ കേസുകളിൽ ഏകദേശം 30-40 ശതമാനം വായ് സംബന്ധമായ കാൻസറുകളാണ്. ഇതിനു പിന്നിലെ പ്രധാന കാരണം ആരോഗ്യത്തിന് ദോഷകരമായ ജീവിതൈശലികളാണ്.
വായിലെ കാൻസർ ആദ്യഘട്ടത്തിൽ തിരിച്ചറിയുന്നത് വളരെ പ്രധാനമാണ്. സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങൾ:
ഇത്തരം ലക്ഷണങ്ങൾ ഒരു ആഴ്ചക്കപ്പുറം മാറാതെ തുടരുകയാണെങ്കിൽ ഉടൻ ഡോക്ടറെ കാണണം. വായിൽ ചെറിയൊരു മുറിവോ പാടോ വന്നാൽ അത് പലപ്പോഴും സാധാരണ കാര്യമാണെന്ന് കരുതുന്ന തെറ്റാണ് നമ്മൾ ചെയ്യുന്നത്. പക്ഷേ, ചെറിയ കാര്യങ്ങൾപോലും കാൻസറിന്റെ ആദ്യഘട്ട സൂചനയായിരിക്കാം. അതിനാൽ, രോഗലക്ഷണങ്ങളെ അവഗണിക്കാതെ ഉടൻ വിദഗ്ധരെ കാണണം.
വായിലെ കാൻസറിന് ലഭ്യമായ ചികിത്സാ മാർഗങ്ങൾ
ചികിത്സയുടെ വിജയം രോഗം കണ്ടെത്തുന്ന ഘട്ടത്തോടാണ് ബന്ധപ്പെട്ടിരിക്കുന്നത്. ആദ്യഘട്ടത്തിൽ രോഗം തിരിച്ചറിഞ്ഞാൽ 80-90 ശതമാനം രോഗികളും പൂർണമായി സുഖപ്പെടും. എന്നാൽ, വൈകിയാൽ, രോഗം വ്യാപിക്കുകയും, ചികിത്സ ദുഷ്കരമാകുകയും, ജീവൻ അപകടത്തിലാകുകയും ചെയ്യും.
‘ഡോക്ടർ നേരത്തേ കണ്ടിരുന്നെങ്കിൽ വലിയ ശസ്ത്രക്രിയ വേണ്ടിവരില്ലായിരുന്നു. ഇപ്പോൾ ജീവൻ രക്ഷിക്കാനായെങ്കിലും, സംസാരിക്കുന്നതിലും ഭക്ഷണം കഴിക്കുന്നതിലും ബുദ്ധിമുട്ടുണ്ട്’ -52കാരനായ ഒരു രോഗിയുടെ അനുഭവം. ഇത്തരത്തിലുള്ള കഥകൾ നമ്മെ പഠിപ്പിക്കുന്നത് അവഗണനയാണ് ഏറ്റവും വലിയ ശത്രു എന്നതാണ്.
വായിലെ കാൻസർ ഒരാളുടെ ആരോഗ്യത്തെയും ജീവിതനിലവാരത്തെയും തകർക്കുന്ന രോഗമാണ്. എന്നാൽ നമ്മുടെ ശീലങ്ങളിൽ ചെറിയ മാറ്റം കൊണ്ടുവരുകയും മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്താൽ ഇതിനെ ചെറുക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.