കൊച്ചി: നിപ അതിജീവിച്ച പറവൂരിലെ വിദ്യാര്‍ഥി കൊച്ചി ആസ്റ്റർ മെഡ്സിറ്റിയില്‍ ചികിത ്സ തുടരുകയാണ്, തനിക്ക് വന്ന രോഗത്തെയും ഇതേതുടര്‍ന്ന് നാട്ടിലുണ്ടായ ബഹള കോലാഹലങ്ങ ളെയും കുറിച്ച് ഒന്നും അറിയാതെ. കേരളം മുഴുവന്‍ പേടിച്ച ഒരസുഖമായിരുന്നു തനിക്കെന്ന് ആ യുവാവിന് ഇന്നുമറിയില്ല; ആരും ഒന്നും പറഞ്ഞിട്ടുമില്ല. എന്തോ പകര്‍ച്ചവ്യാധിയാണ് ബാ ധിച്ചതെന്ന ധാരണയിലായിരുന്നു. ഇടവിട്ടുള്ള പനിയും ഓര്മക്ക് ചെറിയ തകരാറുമുള്ളതു ം മൂലമാണ് ചികിത്സ തുടരുന്നത്. മറ്റു ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ലെങ്കില്‍ ചൊവ്വാഴ്ചയോ മറ്റോ ആശുപത്രി വിടും. പൂര്‍ണ ആരോഗ്യം കൈവരിച്ചശേഷം ഇതേക്കുറിച്ച് വിശദമായി പറഞ്ഞ് മനസ്സിലാക്കി കൊടുക്കാമെന്നാണ് ഡോക്ടര്‍മാരുടെ തീരുമാനം. വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിെൻറ വീട്ടുകാരും ഇക്കാര്യത്തില്‍ ശ്രദ്ധിക്കുന്നുണ്ട്.
കഴിഞ്ഞ ശനിയാഴ്ചയാണ് അവസാനമായി യുവാവിെൻറ സാംപിളുകള്‍ പരിശോധിച്ചതും നിപ വൈറസ് പൂര്‍ണമായി ശരീരത്തില്‍നിന്ന് വിട്ടുപോയെന്ന് സ്ഥിരീകരിച്ചതും. വൈറസിെൻറ ഉറവിടം അന്വേഷിക്കുന്നതിെൻറ ഭാഗമായി വിദഗ്ധര്‍ നേരേത്ത പലതവണ യുവാവിനെ കണ്ട് പഴയകാര്യങ്ങൾ ചോദിച്ചറിയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, നിപ യുവാവിെൻറ ഓര്മക്ക് ചെറിയ മങ്ങല്‍ വരുത്തിയതിനാല്‍ കാര്യങ്ങളൊന്നും ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ നാലിനാണ് നിപ ഔദ്യോഗികമായി സര്‍ക്കാര്‍ സ്ഥിരീകരിച്ചത്. എന്നാല്‍, േമയ് 30നുതന്നെ ആശുപത്രി അധികൃതര്‍ ബംഗളൂരുവിലെ സ്വകാര്യ ലാബിലേക്കയച്ച് രോഗം
സ്ഥിരീകരിച്ചിരുന്നു. ന്യൂറോ കണ്‍സള്‍ട്ടൻറ് ഡോ. ബോബി വര്‍ക്കി മാരാമറ്റം ആണ് ഇതിന് മുന്‍കൈയെടുത്തത്. പ്രോട്ടോകോള്‍ പ്രകാരം ജില്ല മെഡിക്കല്‍ ഓഫിസറെ ഇക്കാര്യം അറിയിക്കുകയും രോഗിയെ ഐെസാലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയും ചെയ്തു. ഇതിനുശേഷമാണ് സംസ്ഥാനത്ത് നിപയുമായി ബന്ധപ്പെട്ട് ജാഗ്രത നിര്‍ദേശങ്ങളും പ്രതിരോധ-നിയന്ത്രണ പ്രവര്‍ത്തനങ്ങളും തുടങ്ങിയത്.
രണ്ടാംവരവില്‍ അതിദ്രുതം; ചെലവുകളെല്ലാം ആസ്റ്റര്‍ വക
കൊച്ചി: ആദ്യ തവണത്തേതില്‍നിന്ന് വ്യത്യസ്തമായി രണ്ടാം വരവിെൻറ തുടക്കത്തില്‍തന്നെ നിപ വലിയൊരു ദുരന്തമാവാതെ നിയന്ത്രിച്ചതിനു പിന്നില്‍ ആസ്റ്റര്‍ മെഡ്സിറ്റിയിലെ വിദഗ്ധ സംഘത്തിെൻറ കൈയൊപ്പ്. കഴിഞ്ഞ വര്‍ഷം കോഴിക്കോട്ട് പടര്‍ന്നുപിടിക്കുകയും 17 പേരുടെ ജീവനെടുക്കുകയും ചെയ്ത നിപ, ഇത്തവണ ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്യാതെ പൂര്‍ണ നിയന്ത്രണത്തിലാക്കിയത് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ പെട്ടെന്നുള്ള ഇടപെടല്‍ മൂലമാണ്. രോഗി ചികിത്സക്കെത്തി ഏറെ വൈകാതെതന്നെ വൈറല്‍ എന്‍സഫലൈറ്റിസ് ആവാമെന്ന സംശയത്തില്‍ സാംപിൾ പരിശോധനക്കയച്ചതാണ് രോഗനിര്‍ണയവും നിയന്ത്രണവും എളുപ്പത്തിലാക്കിയത്. തുടക്കത്തില്‍ ഭീമമായ ചെലവുകളെക്കുറിച്ചോര്‍ത്ത് സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വീട്ടുകാര്‍ പരിശോധനക്ക് ചെറിയതോതില്‍ വിമുഖത കാണിച്ചിരുന്നു.
എന്നാലും ഡോക്ടര്‍മാര്‍ ബോധ്യപ്പെടുത്തിയതോടെ അവർ എല്ലാ സഹകരണത്തിനും തയാറായി. നിപ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രത്യേക പരിചരണമാണ് ആശുപത്രിയിൽ നല്‍കിയത്. പരിശോധനക്കോ ഉയര്‍ന്ന വിലയുള്ള മരുന്നിനോ ഐ.സി.യു, മെഡിക്കല്‍ ഉപകരണങ്ങളുടെ ചെലവിലേക്കോ ഒരു രൂപ പോലും വാങ്ങാതെയാണ് ചികിത്സ നല്‍കിയതെന്ന് ഡോ. ബോബി വര്‍ക്കി പറഞ്ഞു. റിബാവിറിന്‍ മരുന്ന് മാത്രമാണ് സര്‍ക്കാര്‍ നല്‍കിയത്. ഇത് പ്രത്യേക കേസായി പരിഗണിച്ച് പണം ഈടാക്കരുതെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും എം.ഡിയുമായ ഡോ.ആസാദ് മൂപ്പന് നിര്‍ദേശിച്ചിരുന്നു. ആശുപത്രിയിലെ മെച്ചപ്പെട്ട സൗകര്യങ്ങളും രോഗിയുടെ ബന്ധുക്കള്‍ കാണിച്ച സഹകരണവും വിശ്വാസവും ആണ് നിപ തുടക്കത്തില്‍തന്നെ കണ്ടെത്താന്‍ സഹായകമായതെന്ന് ഡോ. ബോബി ‘മാധ്യമ’ത്തോട് പറഞ്ഞു.
ഇദ്ദേഹത്തെ കൂടാതെ ന്യൂറോ കണ്‍സള്‍ട്ടൻറ് ഡോ.സന്ദീപ് പത്മനാഭന്, ഇന്‍ഫെക്ഷ്യസ് ഡിസീസിലെ ഡോ. അനൂപ് വാര്യര്‍, ഐ.സി.യു വിഭാഗത്തിലെ ഡോ. അനുരൂപ് എന്നിവരും രോഗനിര്‍ണയത്തിനും ചികിത്സക്കും നേതൃത്വം നല്കിയ സംഘത്തിലുണ്ടായിരുന്നു. ഭാവിയിലെ ഉപയോഗത്തിന് നിപ രോഗനിര്‍ണയം, ചികിത്സ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിശദമായി രേഖപ്പെടുത്താനൊരുങ്ങുകയാണ് ഇവര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.