വിസ ചതിയിൽ കരുങ്ങി എട്ട് മലയാളികൾ

ഷാർജ: നല്ല ജോലിയും തരക്കേടില്ലാത്ത ശമ്പളവും മോഹിച്ച് ഷാർജയിൽ എത്തിയ എട്ട് മലയാ ളികൾ ഭക്ഷണം പോലുമില്ലാതെ ദുരിതത്തിൽ. പാലക്കാട്, മലപ്പുറം, കോഴിക്കോട് സ്വദേശികള ാണ് ചതിയിൽ അകപ്പെട്ടിരിക്കുന്നത്. കൊല്ലം കരുനാഗപള്ളി സ്വദേശിയായ എജൻറാണ് ചതിയി ൽപ്പെടുത്തിയതെന്നാണ് ദുരിതത്തിൽ കഴിയുന്നവർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞത്.
ഒന ്നേകാൽ ലക്ഷം രൂപ വീതം കൊടുത്ത് സന്ദർശക വിസയിലാണ് എട്ട് പേരും എത്തിയത്. 10 ദിവസത്തിനു ള്ളിൽ തൊഴിൽ വിസ ലഭിക്കുമെന്നും ഭക്ഷണവും താമസവും സൗജന്യമായിരിക്കുമെന്ന വാഗ്ദാന വും ഏജൻറ് നൽകിയിരുന്നു. തുടക്കത്തിൽ കുറച്ച് ദിവസം ഭക്ഷണം ലഭിച്ചെങ്കിലും ഇപ്പോൾ ല ഭിക്കുന്നില്ല. താമസ സൗകര്യം ലഭിക്കുന്നുണ്ടെങ്കിലും അടുക്കളയിൽ ഉണ്ടായിരുന്ന ഗ്യാസ് കണക്ഷനും മറ്റും ഇവിടെത്തെ തൊഴിലുടമകളാണെന്ന് പരിചയപ്പെടുത്തിയവർ തിരിച്ച് കൊണ്ട് പോയതായി ചതിയിൽ അകപ്പെട്ടവർ പറഞ്ഞു.
തമിഴ്നാട് സ്വദേശികളാണ് ഇവിടെയുള്ള കാര്യങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്നത്. താമസിക്കുന്ന കെട്ടിടത്തിൽ ഇവരൊരു ഓഫീസും തുറന്നിരുന്നുവെങ്കിലും ഇപ്പോൾ അവിടെ ആരും വരാറില്ല. ബിടെക് കഴിഞ്ഞ ആൾക്ക് നിർമാണ കമ്പനിയിൽ ഉയർന്ന തസ്തികയിലുള്ള ജോലിയാണ് വാഗ്ദാനം ചെയ്തത്.
മറ്റുള്ളവർക്ക് വിവിധ സ്ഥാപനങ്ങളിൽ മത്സ്യം വൃത്തിയാക്കുന്ന ജോലിയും വാഗ്ദാനം ചെയ്തതായി ഇവർ പറയുന്നു. എന്നാൽ ഇവിടെ എത്തിയപ്പോൾ ടീഷർട്ട്, കണ്ണട, സുഗന്ധ ദ്രവ്യങ്ങൾ തുടങ്ങിയവ നാട്ടിലെത്തിച്ച് വിപണി കണ്ടെത്തണമെന്നും അവിടെ ഗോഡൗണും തൊഴിലാളികളെയും വെക്കണമെന്നും അതിനുള്ള സൗകര്യങ്ങൾ നിങ്ങൾ തന്നെ ഒരുക്കണമെന്നുമാണ് നിർദേശിച്ചത്. ഇത് സാധ്യമല്ലയെന്നും ഞങ്ങളിവിടെ തൊഴിലെടുക്കാനാണ് വിസക്ക് പണം നൽകിയതെന്നും എട്ടുപേരും പറഞ്ഞു.
ഇതിന് ശേഷമാണെത്ര അടുക്കളയിലെ പാചക സാമഗ്രികളെല്ലാം അഴിച്ചുമാറ്റിയത്. പിന്നിട് ഒരു ദിവസം തമിഴ്നാട്ടുകാരനായ ഒരാളെത്തി റാസൽഖൈമയിലെ ഫാക്ടറിയിൽ പാക്കിങ് ജോലി ശരിയായിട്ടുണ്ടെന്നും 1450 ദിർഹം ശമ്പളം ലഭിക്കുമെന്നും പറഞ്ഞ് അങ്ങോട്ട് കൊണ്ട് പോയി.
എന്നാൽ എൻജിൻ ഓയിൽ പാക്കിങിനു പുറമെ ചരക്ക് കയറ്റുകയും ഇറക്കുകയും ചെയ്യണമെന്നും 1000 ദിർഹം മാത്രമെ ശമ്പളം ലഭിക്കൂ എന്നുമാണ് കമ്പനിയുടെ ചുമതല വഹിക്കുന്നവർ പറഞ്ഞത്. എന്നാൽ ഇതിന് തയ്യാറെല്ലന്ന് തൊഴിലന്വേഷകർ പറഞ്ഞപ്പോൾ, കൊണ്ട് വന്ന തമിഴ്നാടു സ്വദേശി ഒന്നും പറയാതെ ഇറങ്ങി പോയി. പുറത്തിറങ്ങിയ ഇവർ പിന്നീട് ഇന്ത്യക്കാരനായ ടാക്സി ൈഡ്രവറുടെ കനിവിലാണ് താമസ സ്ഥലത്തെത്തിയത്. കൈയ്യിൽ നയാപൈസയില്ലെന്നും ചതിയിൽ പെട്ടതാണെന്നും പറഞ്ഞപ്പോൾ താമസ സ്ഥലത്ത് എത്തിച്ച് കൊടുക്കുകയും വെള്ളവും ചായയും കുടിക്കാൻ പണം നൽകുകയും ചെയ്താണ് ടാക്സിക്കാരൻ മടങ്ങിയത്.
താമസിക്കുന്ന ഫ്ലാറ്റിന് ഒരുമാസത്തെ വാടകയാണ് നൽകിയിരിക്കുന്നതെന്നാണ് കെട്ടിടം കാവൽക്കാരൻ പറഞ്ഞത്. അത് കഴിഞ്ഞാൽ മുറിവിട്ട് ഇറങ്ങേണ്ടി വരും. ചിലർക്ക് ഇവിടെ ബന്ധുക്കളുണ്ടെങ്കിലും ചിലർക്ക് ആരുമില്ലാത്ത അവസ്ഥയാണ്. ഇവിടെയുള്ള ചുമതലക്കാരെന്ന് പറഞ്ഞ് എത്തിയവരാരും ഫോൺ വിളിച്ചാൽ ഇപ്പോൾ എടുക്കുന്നില്ല. പണം വാങ്ങി വഞ്ചിച്ച് കയറ്റിവിട്ട നാട്ടിലെ ഏജൻറിെൻറ ഫോണിലേക്ക് നിരന്തരം വിളിക്കുന്നുണ്ടെങ്കിലും അയാളും പ്രതികരിക്കുന്നില്ല.

Tags:    
News Summary - visit visa fraud-uae-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.