ദുബൈ: ഗൾഫ് മേഖലയിൽ ഏറ്റവുമധികം സന്തോഷം നിറഞ്ഞ രാജ്യമായി വീണ്ടുംയു.എ.ഇ. ലോക സന്തോഷ റിപ്പോർട്ട് പ്രകാരം ലോകരാഷ്ട്രങ്ങളുടെ പട്ടികയിൽ 21ാം സ്ഥാനമാണ് െഎക്യ അറബ് എമിറേറ്റുകൾക്ക്. കഴിഞ്ഞ വർഷം28ാം സ്ഥാനമായിരുന്നു.
ഖത്തർ(35),സൗദി (37), കുവൈത്ത് (39), ബഹ്റൈൻ(41) എന്നിങ്ങനെയാണ് മറ്റു ഗൾഫ് നാടുകളുടെ സ്ഥാനം. സാമൂഹിക സാഹചര്യങ്ങൾ വിലയിരുത്തി തയ്യാറാക്കിയ റിപ്പോർട്ടിൽ157 രാജ്യങ്ങളാണ് ഇടംപിടിച്ചത്. നോർവേയാണ് ഇതിൽ മുന്നിൽ.പോയ വർഷം ഡെൻമാർക്ക് കൈയാളിയ സ്ഥാനമാണിത്. െഎക്യരാഷ്ട്ര സഭയുടെ കീഴിലെ സസ്റ്റൈനബ്ൾ സൊല്യൂഷൻസ് നെറ്റ് വർക്കാണ് പഠനം നടത്തി റിപ്പോർട്ട് ഒരുക്കുന്നത്. നോർഡിക് (വടക്കൻ യൂറോപ്പ്, വടക്കൻ അത്ലാൻറിക് ) രാജ്യങ്ങളിലാണ് ഉയർന്ന സന്തോഷ നിലവാരം. ഡെൻമാർക്ക്, െഎസ്ലാൻറ്, സ്വിറ്റ്സർലാൻറ്,ഫിൻലൻറ്, നെതർലൻറ്സ്, കാനഡ, ന്യൂസിലാൻറ്, ആസ്്ട്രേലിയ, സ്വീഡൻ എന്നിവ നോർവേയുടെ പിന്നിലായി സന്തോഷപൂർവം നിലനിൽക്കുന്നു.
ക്ഷേമം, സാമൂഹിക മൂലധനം, പരസ്പര വിശ്വാസം, അസമത്വത്തിലെ കുറവ്, സർക്കാറിനു മേലുള്ള വിശ്വാസം എന്നിവയാണ് സേന്താഷ സൂചികയുടെ അളവുകോൽ. എന്നാൽ സിറിയ, യമൻ, ആഫ്രിക്കയിലെ സഹാറൻ രാജ്യങ്ങൾ എന്നിവിടങ്ങളിലാണ് ഏറ്റവും കുറഞ്ഞ സന്തോഷം അനുഭവിക്കുന്നവർ.
സൗത്ത് സുഡാൻ, ലൈബീരിയ, ഗ്വിനിയ, ടോഗോ, റുവാണ്ട, താൻസാനിയ, ബുറുണ്ടി, മധ്യ ആഫ്രിക്കൻ റിപ്പബ്ലിക് എന്നിവിടങ്ങളാണ് ഇല്ലായ്മയുടെ യാഥാർഥ്യങ്ങൾക്കു മുന്നിൽ പകച്ചു നിൽക്കുന്ന പത്തുരാജ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.