ഷാര്‍ജ: യു.എ.ഇ സുപ്രീംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാ സിമിയുടെ രക്ഷകർതൃത്വത്തിൽ ഷാര്‍ജ എക്സ്പോ സെൻററില്‍ മാര്‍ച്ച് നാലിന് ആരംഭിക്കുന്ന ഇൻറര്‍നാഷനല്‍ ഗവ. കമ്യൂണ ിക്കേഷന്‍ ഫോറത്തില്‍ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര പെങ്കടുക്കും. ‘സിനിമകള്‍ ജനാഭിപ്രായത്തെ സ്വാധീനിക്കുന്നതെങ്ങനെ’ വിഷയത്തിൽ അവർ സംസാരിക്കും. മാധ്യമപ്രവര്‍ത്തകനും ടെലിവിഷന്‍ അവതാരകനുമായ റായ അബി റാഷിദ് മോഡറേറ്ററാവും. 2018ലെ ഏറ്റവും ശക്തയായ വനിതകളുടെ പട്ടികയിലും 2019ല്‍ യുനിസെഫ് ഗ്ലോബല്‍ ഗുഡ്വില് അംബാസഡർ പട്ടികയിലും ഇടം പിടിച്ചിട്ടുള്ള പ്രിയങ്ക ഈ വിഷയം അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യയാണെന്ന് ഷാര്‍ജ ഗവ. മീഡിയ ബ്യൂറോ ഡയറക്ടര്‍ താരിഖ് സഈദ് അല്ലൈ പറഞ്ഞു.
ഇന്ത്യയുള്‍പ്പെടെ 16 രാജ്യങ്ങളില്‍നിന്ന് 64 ചിന്തകര്‍ പങ്കെടുക്കും. 15 പ്രധാന സെഷനുകൾ, 10 പ്രഭാഷണങ്ങൾ, ഒമ്പത് ശില്‍പശാലകള്‍, 20 പ്രത്യേക സെമിനാറുകള്‍ അടക്കം 57 പരിപാടികള്‍ രണ്ട് ദിവസങ്ങളിലായി അരങ്ങേറും. ജോര്‍ഡന്‍ രാജകുമാരനും അറബ് തോട്ട് ഫോറം പ്രസിഡൻറും രക്ഷാധികാരിയുമായ അല്‍ ഹസന്‍ ബിന്‍ തലാല്‍ ആണ് പ്രധാന പ്രഭാഷകന്‍. അഡ്നോക് ഗ്രൂപ് സി.ഇ.ഒയും നാഷനല്‍ മീഡിയ കൗണ്‍സില്‍ ചെയര്‍മാനുമായ മന്ത്രി ഡോ. സുല്‍ത്താന്‍ ബിന്‍ അഹമദ് അല്‍ ജാബര്‍, കൊളംബിയ മുന്‍ പ്രസിഡൻറ് ജുആന്‍ മാനുവല്‍ സാേൻറാസ്, കാനഡ മുന്‍ ഗവര്‍ണര്‍ ജനറലും കമാന്‍ഡര്‍ ഇന്‍ ചീഫുമായ മിഷേല്‍ ജീന്‍, എഴുത്തുകാരനും ചിന്തകനുമായ ഡോ. മിഷിയോ കാകു എന്നിവരും ഫോറത്തില്‍ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.