അബൂദബി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന സൗഹൃദ അജണ്ടക്കുള്ള അംഗീകാരമാണ് ഇൗ വൻ വിജയമെന്ന് ലുലു ഗ്രൂപ് പ് ചെയർമാൻ എം.എ. യൂസുഫലി പറഞ്ഞു. വിവിധ മേഖലകളിൽ അദ്ദേഹത്തിെൻറ സർക്കാർ നടപ്പാക്കിയ വ്യത്യസ്ത പദ്ധതികൾ ഇൗ വി ജയത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
ഇന്തോ^ഗൾഫ് ബന്ധത്തിൽ കഴിഞ്ഞ അഞ്ച് വർഷം ഏറ്റവും മികച്ച കാലഘട്ടമായിര ുന്നു. അറബ് രാജ്യങ്ങളിലെ എല്ലാ നേതാക്കളും മോദിയോട് വലിയ ബന്ധവും ആഴത്തിലുള്ള ആദരവും പുലർത്തിയിട്ടുണ്ട്.
ഇൗ ബന്ധം വരും വർഷങ്ങളിൽ കൂടുതൽ ശക്തമാകുമെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിേച്ചർത്തു. നരേന്ദ്ര മോദിക്ക ് ഹൃദയംഗമമായ അഭിനന്ദനം അറിയിക്കുന്നുവെന്നും ഇന്ത്യ ഒരു പുരോഗമന നേതാവിനെയാണ് തെരഞ്ഞെടുത്തതെന്ന് അദ്ദേഹത്തിെൻറ വിജയം തെളിയിക്കുന്നുവെന്നും ബി.ആർ.എസ് വെഞ്ചേഴ്സ്, എൻ.എം.സി ഹെൽത്ത് കെയർ, ഫിനാബ്ലർ, നിയോ ഫാർമ എന്നിവയുടെ സ്ഥാപകനും ചെയർമാനുമായ ഡോ. ബി.ആർ. ഷെട്ടി പറഞ്ഞു. മോദിയുടെ നേതൃത്വത്തിനും സുസ്ഥിര സർക്കാറിനും കീഴിൽ ഇന്ത്യ മിന്നുന്ന വളർച്ചയും വിജയവും നേടുമെന്നതിൽ തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ഫലം വ്യാപാരികൾക്കും വ്യവസായ സംരംഭകർക്കും അനുകൂലമാകുമെന്നും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും കരുതുന്നതായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇൻറർനാഷനൽ ഒാപറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമദ് പറഞ്ഞു. പുതിയ കാൽവെപ്പുകളോടെ ഇന്ത്യ സാമ്പത്തിക ശക്തിയായി മാറുമെന്ന് പ്രത്യാശിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നരേന്ദ്ര േമാദിയെയും ബി.ജെ.പിയെയും അഭിനന്ദിക്കുന്നതായി ലുലു ഫൈനാൻഷ്യൽ ഗ്രൂപ്പ് എം.ഡി അദീബ് അഹ്മദ് പറഞ്ഞു. സമ്പദ് വ്യവസ്ഥയുടെ ശാക്തീകരണത്തിനും യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള വാണിജ്യ^വ്യാപാര ബന്ധം സുദൃഢമാക്കുന്നതിനും വേണ്ടി ഇന്ത്യൻ സർക്കാർ പ്രവർത്തിക്കും എന്നുറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എൻ.ഡി.എ സഖ്യത്തെ അധികാരത്തിലെത്തിക്കാനുള്ള ജനങ്ങളുടെ വിധിയെഴുത്തിനെ ബഹുമാനിക്കുന്നുവെന്നും ഭാരതത്തിെൻറ സംസ്കാരം നിലനിർത്തിക്കൊണ്ട് സർക്കാർ നീതിയോടെ വർത്തിക്കണമെന്നും ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. കെ.പി. ഹുസൈൻ അഭിപ്രായപ്പെട്ടു. കഴിഞ്ഞ എൻ.ഡി.എ ഭരണത്തിൽ ന്യൂനപക്ഷ വിരുദ്ധമായ ഒട്ടേറെ സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെട്ടിരുന്നു. മുസ്ലിം, ക്രൈസ്തവ സമൂഹങ്ങളുടെ കൂടി വോട്ടുകൾ നേടിയാണ് എൻ.ഡി.എ വിജയം കൈവരിച്ചിരിക്കുന്നത്. ഓരോ വോട്ടും നന്ദിയോടെ സ്മരിച്ച് എല്ലാ മതസംസ്കാരങ്ങളെയും ബഹുമാനത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.