ഒമാനിൽ മെർസ്, കോംഗോപ്പനി ബാധകൾ കണ്ടെത്തി

മസ്കത്ത്: ഒമാനിൽ വീണ്ടും മെർസ് ബാധ. ഒപ്പം കോംഗോപ്പനിയും കണ്ടെത്തി. ഒരാൾക്കാണ് പുതുതായി മെർസ് കൊറോണ വ ൈറസ് ബാധിച്ചത്. ഇതോടെ ഒമാെൻറ വിവിധ ഭാഗങ്ങളിലായി ഇൗ വർഷം രോഗം ബാധിച്ചവരുടെ എണ്ണം ആറായതായി ആരോഗ്യ മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.

രോഗബാധിതന് ആശുപത്രിയിൽ മതിയായ ചികിത്സ നൽകി വരുന്നുണ്ട്. മെർസിനെതിരെ അതിജാഗ്രതയും നിരീക്ഷണവും പുലർത്തുന്നുണ്ട്. എല്ലാ ആശുപത്രികളും ‘മെർസി’നെ നേരിടാൻ സുസജ്ജമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇൗ മാസം ആദ്യം മെർസ് ബാധിച്ച് രാജ്യത്ത് രണ്ടുപേർ മരണപ്പെട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

2013ലാണ് ഒമാനിൽ ആദ്യമായി മെർസ് ബാധ കണ്ടെത്തിയത്. അന്നുമുതൽ ഇന്നുവരെ ഇൗ രോഗം ബാധിച്ച് അഞ്ച് പേരാണ് മരണപ്പെട്ടത്. ഷിനാസിൽ സ്വദേശിക്കാണ് കോംഗോപ്പനി ബാധിച്ചത്. രോഗബാധ കണ്ടെത്തിയതിെൻറ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിെൻറ കന്നുകാലി വളർത്തൽ കേന്ദ്രം രോഗാണുവിമുക്തമാക്കാൻ നടപടിയെടുത്തു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.