ദുബൈ: കേരളത്തിലേക്ക് പ്രവാസികളെ എത്തിക്കുന്ന വന്ദേ ഭാരത് മിഷെൻറ മൂന്നാം ഘട്ടത്തിൽ യു.എ.ഇയിൽനിന്ന് കേരളത്തിലേക്ക് 56 വിമാനങ്ങൾ പറക്കും. ചൊവ്വാഴ്ച മുതൽ ജൂൺ നാലു വരെയുള്ള ഘട്ടത്തിലാണ് ഇത്രയും വിമാനങ്ങൾ സർവിസ് നടത്തുന്നത്.
കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലേക്ക് 13 വിമാനങ്ങൾകൂടി യു.എ.ഇയിൽനിന്ന് സർവിസ് നടത്തും. മറ്റ് ഗൾഫ് രാജ്യങ്ങളിൽനിന്ന് 29 വിമാനങ്ങൾ കേരളത്തിലേക്ക് സർവിസ് നടത്തുന്നുണ്ട്. ഇന്ത്യയിലേക്ക് ആകെ 138 വിമാനങ്ങളാണ് ഇൗ കാലയളവിൽ പറക്കുക. എയർ ഇന്ത്യ എക്സ്പ്രസിെൻറ 95 വിമാനങ്ങളും എയർഇന്ത്യ രണ്ടാംഘട്ടത്തിൽ പ്രഖ്യാപിച്ച അധികവിമാനങ്ങളും ഇതിൽ ഉൾപ്പെടുന്നു.
177-180 യാത്രക്കാരെയും വഹിച്ചായിരിക്കും ഒാരോ വിമാനവും യാത്രയാവുക. ആദ്യ ദിനമായ ചൊവ്വാഴ്ച യു.എ.ഇയിൽനിന്ന് മാത്രം ഏഴ് സർവിസുകൾ നടക്കും. ദുബൈ, അബൂദബി വിമാനത്താവളങ്ങളിൽനിന്നാണ് എല്ലാ സർവിസുകളും നടത്തുന്നത്.
ഏറ്റവും കൂടുതൽ വിമാനങ്ങൾ ഗൾഫിൽ നിന്ന് എത്തുന്നത് കരിപ്പൂർ എയർപോർട്ടിലേക്കാണ്. 24 വിമാനങ്ങൾ. കൊച്ചിയിലേക്ക് 22 വിമാനവും തിരുവനന്തപുരത്തേക്ക് 20 വിമാനവും കണ്ണൂരിലേക്ക് 19 വിമാനങ്ങളും ഗൾഫിൽനിന്ന് എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.