ദുബൈ: ദേശീയ അണുനശീകരണ യജ്ഞത്തിെൻറ ഭാഗമായി രാത്രി ഏർപ്പെടുത്തിയ നിയന്ത്രണം പകൽ സമയത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ചില വിഭാഗങ്ങൾക്ക് പുറത്തിറങ്ങാൻ അനുമതി നൽകിയിട്ടുണ്ട്. അവരുടെ വിവരങ്ങൾ താഴെ :
സൂപ്പർമാർക്കറ്റ്, ഹോട്ടൽ പാഴ്സൽ സർവിസ്, ഫാർമസി ഉൾപെടെ അവശ്യസേവന മേഖലകളിൽ ജോലി ചെയ്യുന്നവർ.
അവശ്യവസ്തുക്കൾ വാങ്ങാൻ വീട്ടിൽനിന്ന് ഒരാൾക്ക് മാത്രം പോകാം.
ജലം, വൈദ്യുതി, പെട്രോൾ-ഗ്യാസ് സ്റ്റേഷൻ, ടെലി കമ്യണികേഷൻ സേവനങ്ങൾ, മീഡിയാ വിഭാഗം, വിമാനത്താവളം, കസ്റ്റംസ്, ഷിപ്പിങ്, സെക്യൂരിറ്റി എന്നീ മേഖലകളിലുള്ളവർ.
നിർമാണ ജോലികൾ നടത്തുന്നവർ നഗരസഭയുടെ പ്രത്യേക അനുമതി തേടണം.
നഗര ശുചീകരണ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും കോവിഡ് പ്രതിരോധത്തിനായി പ്രവർത്തിക്കുന്ന പൊതു-സ്വകാര്യമേഖലയിലെ അംഗങ്ങൾക്കും.
ബാങ്ക് - മണി എക്സ്ചേഞ്ച് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് രാവിലെ എട്ടിനും ഉച്ചക്ക് രണ്ടിനും ഇടയിൽ ജോലി ആവശ്യത്തിന് പുറത്തിറങ്ങാം.
മെയിൻറനൻസ് സേവനദാതാക്കൾ.
പ്രവർത്തനാനുമതിയുള്ള ലോണ്ടറി സ്ഥാപനങ്ങളുടെ ജീവനക്കാർക്കും ഉച്ചക്ക് രണ്ടുവരെ ജോലിക്കായി പുറത്തിറങ്ങാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.