ദുബൈ: മലയാളം മിഷൻ ദുബൈ ചാപ്റ്റർ കണിക്കൊന്ന അവാർഡ് കരസ്ഥമാക്കിയതിന്റെ വിജയാഘോഷവും ഈസ്റ്റർ-ഈദ് -വിഷു ആഘോഷവും സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകയും ലോക കേരളസഭാംഗവുമായ തൻസി ഹാഷിർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ദുബൈ ചാപ്റ്റർ പ്രസിഡന്റ് അംബുജം സതീഷ് അധ്യക്ഷയായി.
മലയാളം മിഷൻ ദുബൈ ചാപ്റ്റർ ചെയർമാൻ വിനോദ് നമ്പ്യാർ, കവിയും യു.എ.ഇയിലെ മലയാളം അധ്യാപകനുമായ മുരളി മംഗലത്ത്, ലോകകേരള സഭാംഗം അനിത ശ്രീകുമാർ, ഓർമ രക്ഷാധികാരി റിയാസ് കൂത്തുപറമ്പിൽ, ഓർമ പ്രസിഡന്റ് ഷിജു ബഷീർ, ജന. സെക്രട്ടറി പ്രദീപ് തോപ്പിൽ, മലയാളം മിഷൻ ദുബൈ മുൻ കൺവീനർ ശ്രീകല, യുവകലാസാഹിതി സെൻട്രൽ പ്രസിഡന്റ് സുഭാഷ് ദാസ്, മലയാളം മിഷൻ വൈസ് പ്രസിഡന്റും ലോക കേരള സഭ ക്ഷണിതാവുമായ സർഗ റോയ്, ഓർത്തഡോക്സ് ചർച്ച് പ്രതിനിധി റോബിൻ, അക്കാദമിക് കോഓഡിനേറ്റർ സ്വപ്ന സജി എന്നിവർ ആശംസ നേർന്നു.
ദുബൈ ചാപ്റ്റർ സെക്രട്ടറി ദിലീപ് സി.എൻ.എൻ സ്വാഗതവും കൺവീനർ ഫിറോസിയ നന്ദിയും രേഖപ്പെടുത്തി. ആഗോളതലത്തിൽ ഏറ്റവും മികച്ച ചാപ്റ്ററിനുള്ള അവാർഡാണ് കണിക്കൊന്ന അവാർഡ്.
80ലേറെ ചാപ്റ്ററുകളെ പിന്തള്ളിയാണ് ദുബൈ ചാപ്റ്റർ ഈ നേട്ടം കൈവരിച്ചത്. മലയാളം മിഷൻ ആഗോളതലത്തിൽ നടത്തിയ ഓണ മലയാളം ഓണപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ദുബൈ സൂപ്പർ സീനിയേഴ്സ് ടീമിലെ അംഗങ്ങൾ സമ്മാനാർഹമായ ഗാനം ആലപിച്ചു. സീനിയർ കുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനം ലഭിച്ച വിദ്യാർഥിനി റിസ ഫാത്തിമയും സമ്മാനാർഹമായ ഗാനം അവതരിപ്പിച്ചു. ആഗോളതലത്തിൽ നടത്തിയ അത്തപ്പൂക്കളം, ഓണപ്പാട്ട് തുടങ്ങിയ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റുകളും ട്രോഫികളും ചടങ്ങിൽവെച്ച് കൈമാറി.
അക്ബർഷ, സന്ധ്യ, സുനേഷ് എന്നീ അധ്യാപകർ ഈദ്, വിഷു, ഈസ്റ്റർ എന്നിവ പ്രമേയമാക്കിയുള്ള ഗാനങ്ങളും അവതരിപ്പിച്ചു. കരാമ എസ്.എൻ.ജി ഹാളിൽ നടന്ന പരിപാടിയിൽ ചാപ്റ്റർ ഭാരവാഹികളും മേഖല കോഓഡിനേറ്റർമാരും ജോ. കോഓഡിനേറ്റർമാരും അധ്യാപകരും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.