പ്രവാസികളുടെ മടക്കയാത്ര, സുപ്രീംകോടതിയിൽ ഹരജി

ദുബൈ: കോവിഡ്-19 പശ്ചാത്തലത്തിൽ ഗൾഫ്നാടുകളിൽ യാത്ര മുടങ്ങിക്കിടക്കുന്ന പ്രവാസികൾ ക്കുവേണ്ടി പ്രവാസി സംഘടനകൾ സുപ്രീംകോടതിയിലേക്ക്. കോവിഡ്ബാധിതരായ പ്രവാസികളെ നാ ട്ടിലെത്തിക്കാൻ പ്രത്യേക വിമാനം ഏർപ്പാട് ചെയ്യാൻ കേന്ദ്രസർക്കാറിന് അടിയന്തര നിർ ദേശം നൽകണമെന്ന് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് യു.എ.ഇയിലെ പ്രമുഖ സന്നദ്ധസംഘടനകളായ പ്രവാസി ഇന്ത്യയും ഹംപാസും പ്രവാസി വെൽഫെയർ ഫോറം കേരളയും സുപ്രീംകോടതിയെ സമീപിച്ചത്.

പ്രവാസികളുടെ മടക്കയാത്രവിഷയത്തിൽ ഷാർജയിലെ ഫ്രാൻ ഗൾഫ് ലീഗൽ കൺസൽട്ടൻറ്സിനുവേണ്ടി അഡ്വ.ജോസ് എബ്രഹാം സുപ്രീംകോടതിയിൽ ഫയൽചെയ്ത ഹരജിയിൽ പ്രവാസി ഇന്ത്യയും ഹംപാസും പ്രവാസി വെൽഫെയർ ഫോറം കേരളയും കക്ഷിചേരുകയായിരുന്നു.വിസിറ്റിങ് വിസ, മിഷൻ വിസ, തൊഴിൽ വിസ കാൻസൽ ചെയ്തവർ, ഫാമിലിവിസയിൽ ഉള്ളവർ, പ്രത്യേകചികിത്സക്ക് നാട്ടിൽപോകേണ്ടവർ, പ്രത്യേക പരിഗണന ആവശ്യമുള്ളവർ, മുതിർന്ന പൗരന്മാർ എന്നിവരെ പ്രത്യേകം പരിഗണിക്കുന്നതിനു വേണ്ടിയാണ്‌ സംഘടനകൾ സുപ്രീംകോടതിയെ സമീപിച്ചത്.ഇത്തരത്തിൽ യാത്രചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കു കൂടി കേസിൽ കക്ഷിചേരാമെന്ന് ഹംപാസ് ചീഫ് കോഒാഡിനേറ്റർ ഈസ അനീസ് അറിയിച്ചു.

ഇവർ നിശ്ചിത അപേക്ഷഫോറം പൂരിപ്പിപ്പിച്ച് ഒപ്പിട്ട്, കോപ്പി info@frangulf.ae എന്ന ഇ-മെയിൽ അഡ്രസിൽ അയക്കുകയും അപേക്ഷയുടെ ഒറിജിനലും പാസ്പോർട്ട്‌ വിസ കോപ്പികളും അവരെ വിളിക്കുന്ന വളൻറിയർമാരെ ഏൽപിക്കുയും ചെയ്താൽ സുപ്രീംകോടതി ഹരജിയിൽ ഈ വ്യക്തികളെ പേരുവെച്ച് കക്ഷിചേർക്കുന്നതാണ്. അപേക്ഷക്കായി മുകളിൽ കൊടുത്ത ഇ-മെയിൽ അഡ്രസിലും അന്വേഷണങ്ങൾക്ക് +919562620000 എന്ന വാട്സ്ആപ് നമ്പറിലും ബന്ധപ്പെടാം.

Tags:    
News Summary - supreme court-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.